കാനത്തിന് വിട: ഇന്ന് പൊതുദർശനം, വിലാപയാത്ര; നവകേരള സദസ് മാറ്റിവെച്ചു

കാനത്തിന് വിട: ഇന്ന് പൊതുദർശനം, വിലാപയാത്ര; നവകേരള സദസ് മാറ്റിവെച്ചു

നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിൽ മൃതദേഹം സംസ്കരിക്കും
Updated on
1 min read

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം രാവിലെ എട്ടരയോടെ തിരുവനന്തപുരത്തെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടത്തെ സിപിഐ ഓഫീസിൽ പൊതുദർശനത്തിനു വെച്ചതിനു ശേഷം വിലാപയാത്രയായി കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടിൽ മൃതദേഹം സംസ്കരിക്കും. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.

കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന നവകേരള സദസ്സ് ഒരു ദിവസത്തേക്ക് നിർത്തി വെക്കാനും സർക്കാർ തീരുമാനിച്ചു. ഡിസംബർ ഒന്‍പത് ശനിയാഴ്ചത്തെ കാര്യപരിപാടികളാണ് മാറ്റിവച്ചത്. ഞായറാഴ്ച കാനത്തിന്റെ സംസ്കാരത്തിന് ശേഷം പരിപാടി പുനരാരംഭിക്കും.

കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാനം രാജേന്ദ്രൻ മരിച്ചതായുള്ള വിവരങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ പുറത്തു വന്നതോടെയാണ് ഒരു ദിവസത്തേക്ക് നവകേരള സദസ്സ് നിർത്തിവെക്കുമെന്ന് സർക്കാർ അറിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്നലെ രാത്രി തന്നെ കൊച്ചിയിലെ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

കാനത്തിന് വിട: ഇന്ന് പൊതുദർശനം, വിലാപയാത്ര; നവകേരള സദസ് മാറ്റിവെച്ചു
കാനം രാജേന്ദ്രൻ: സിപിഐയെ സിപിഎമ്മിന് ഒപ്പംനിർത്തിയ നേതാവ്

2015 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം ആരോഗ്യകാരണങ്ങളാല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു. അടുത്തിടെയുണ്ടായ അപകടത്തില്‍ കാനത്തിന്റെ ഇടതുകാലിന് പരുക്കേറ്റിരുന്നു. പ്രമേഹബാധിതനാണെന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല. അണുബാധയുണ്ടായതോടെ അടുത്തിടെ പാദം മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍നിന്ന് മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിച്ചത്.

കാനത്തിന് വിട: ഇന്ന് പൊതുദർശനം, വിലാപയാത്ര; നവകേരള സദസ് മാറ്റിവെച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

28-ാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കാനം 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 2015ല്‍ കോട്ടയത്ത് നടന്ന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പി കെ വാസുദേവന്‍ നായര്‍ക്കുശേഷം സി പി ഐയുടെ സംസ്ഥാന തലപ്പത്തെത്തിയ കോട്ടയം സ്വദേശിയായ കാനം നിലവില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.

കാനത്തിന് വിട: ഇന്ന് പൊതുദർശനം, വിലാപയാത്ര; നവകേരള സദസ് മാറ്റിവെച്ചു
വിടവാങ്ങിയത് ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി, തീരാവേദനയെന്ന് ഡി രാജ; അനുശോചിച്ച് നേതാക്കൾ

2006-ല്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംഘടനയുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ്. മികച്ച നിയമസഭാ സാമാജികനായും പേരെടുത്ത കാനം രണ്ടുതവണയും വാഴൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. 1982-ലായിരുന്നു ആദ്യ വിജയം. 87ലും ഇതേ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

logo
The Fourth
www.thefourthnews.in