വീഴ്ച പറ്റി, ഒടുവില്‍ കെസിഎയുടെ കുമ്പസാരം; പോക്‌സോ കേസ് പ്രതിയായ കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍

വീഴ്ച പറ്റി, ഒടുവില്‍ കെസിഎയുടെ കുമ്പസാരം; പോക്‌സോ കേസ് പ്രതിയായ കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍

ചൈൽഡ് ലൈനും പോലീസും അന്വേഷണം നടത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും കെസിഎ
Updated on
1 min read

പീഡനക്കേസിൽ ആരോപണ വിധേയനായ പരിശീലകൻ മനുവിനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അത്തരത്തിലൊരാളെ സംരക്ഷിച്ചു നിർത്തേണ്ട ആവശ്യമില്ലെന്നും മനുവിനെതിരായ കേസന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷൻ സഹകരിക്കുന്നുണ്ടെന്നും കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2022ലാണ് മനുവിനെതിരെ ആദ്യമായി ആരോപണമുയർന്നതെന്നും എന്നാൽ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനിൽ പരാതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ''മനു കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായി എത്തിയത് 2012 ഒക്ടോബർ 12നാണ്. 2022ലാണ് മനുവിനെതിരെ ആദ്യം ആരോപണമുയരുന്നത്. അപ്പോൾ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് ചൈൽഡ് ലൈനും പോലീസും അന്വേഷണം നടത്തിയപ്പോഴാണ് കെസിഎ കാര്യങ്ങൾ അറിഞ്ഞത്,'' കെസിഎ പറയുന്നു.

വീഴ്ച പറ്റി, ഒടുവില്‍ കെസിഎയുടെ കുമ്പസാരം; പോക്‌സോ കേസ് പ്രതിയായ കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍
മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്

മനുവിനെ മാറ്റി നിർത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തതെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഈ വിഷയങ്ങളിൽ പ്രതികരിക്കാതെ മാറി നിന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കെസിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കെസിഎ സമ്മതിച്ചിട്ടുണ്ട്. ''ചില കാര്യങ്ങൾ അന്വേഷിക്കാതെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരവും വീണ്ടും മനുവിനെ തിരിച്ചെടുക്കേണ്ടി വന്നു. പോക്സോ കേസിൽ പ്രതിയായ ഒരാൾ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം വീണ്ടും പരിശീലകനായി നിയമിച്ചത് കെസിഐയുടെ തെറ്റാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ ഉത്തരമില്ല,'' അവർ വ്യക്തമാക്കി. അതേസമയം കുട്ടികളെ തനിച്ച് വിടരുത് എന്ന് നിർദേശം ഉള്ളതാണെന്നും എന്നാൽ പലരും കുട്ടികളെ തനിച്ച് വിട്ടെന്നും കെസിഎ വാദിക്കുന്നു.

വീഴ്ച പറ്റി, ഒടുവില്‍ കെസിഎയുടെ കുമ്പസാരം; പോക്‌സോ കേസ് പ്രതിയായ കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍
പരാജയങ്ങളിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്, വിജയ് ദളപതിയായത് എങ്ങനെ?

കഴിഞ്ഞ ഏപ്രിൽ 19നാണ് ജില്ലാ അസോസിയേഷനിൽ മനുവിനെതിരെ ആദ്യമായി പരാതി ലഭിക്കുന്നത്. ഈ പരാതിയിൽ മനുവിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും 21ന് രാജി നൽകുകയായിരുന്നു. നടപടിക്രമം ഉള്ളതിനാൽ കാലാവധി പൂർത്തിയാക്കണമെന്ന് മനുവിനോട് അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 2018ൽ നടന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കൂടാതെ, മനുവിനെ മറ്റ് എവിടെയും ജോലിക്കായി എടുക്കരുതെന്ന് കെസിഎ എല്ലാം ക്രിക്കറ്റ് അസോസിയേഷനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിങ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in