കേരള നിയമസഭ
കേരള നിയമസഭ

വിഴിഞ്ഞത്തില്‍ അടിയന്തര പ്രമേയം; സഭ നിർത്തി വെച്ച് ചർച്ച ചെയ്യും

കോവളം എംഎല്‍എ എം വിന്‍സന്റാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്
Updated on
1 min read

വിഴിഞ്ഞം വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. കോവളം എംഎല്‍എ എം വിന്‍സന്റാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ സർക്കാർ നടപടി സ്വീകരിക്കുന്നില്ല, പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതില്‍ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് വായിച്ചയുടനെ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാന സർക്കാരിന് ചർച്ച ചെയ്യാന്‍ ബുദ്ധിമുട്ടില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച.

കേരള നിയമസഭ
വിഴിഞ്ഞത്ത് സമവായ നീക്കം തുടരുന്നു ; സമരസമിതി ഇന്ന് നിലപാട് അറിയിക്കും; നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

അതേസമയം, വിഴിഞ്ഞത്ത് സമയവായ നീക്കം തുടരുകയാണ്. പ്രശ്ന പരിഹാരത്തിനുള്ള സർക്കാർ നിർദേശങ്ങളില്‍ സമരസമിതി ഇന്ന് നിലപാട് അറിയിക്കും. രാവിലെ ലത്തീന്‍ അതിരൂപതയിലെ വൈദികരുടെ സമ്മേളനവും സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളില്‍ ധാരണയായാല്‍ സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തും.

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമ്പോള്‍, വാടകവീട്ടില്‍ താമസിക്കുന്നവരുടെ വാടകത്തുക കൂട്ടുക, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ സമവായമായിട്ടില്ല. തീരശോഷണം പഠിക്കാനുള്ള സമിതിയെ തീരുമാനിച്ച് കഴിഞ്ഞെന്നും സമരസമിതി നിർദേശിക്കുന്ന പ്രതിനിധികളുടെ അഭിപ്രായം ഉള്‍പ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കാമെന്നാണ് സർക്കാർ നിലപാട്. വാടകത്തുക 5500ല്‍ നിന്ന് 8000 രൂപയാക്കി ഉയർത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ ഈ നിർദേശത്തോടും അനുകൂല നിലപാടല്ല സർക്കാരിന്റേത്. സമരസമിതി ആവശ്യപ്പെടുന്ന തുക സർക്കാർ ഫണ്ടില്‍ നിന്ന് നല്‍കാനാകില്ല, അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്നാണ് സർക്കാർ നിർദേശം.

logo
The Fourth
www.thefourthnews.in