കേരള  ഹൈക്കോടതി
കേരള ഹൈക്കോടതി

കേരളം എവിടേക്കാണ് പോകുന്നത്? നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

നരബലി ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Updated on
1 min read

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ നടുക്കം രേഖപ്പെടുത്തി കേരള ഹൈക്കോടതി. നരബലി ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സംസ്ഥാനം എവിടേക്കാണ് പോകുന്നതെന്നും കോടതി പരാമർശിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടതായും, ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരള  ഹൈക്കോടതി
ഇലന്തൂരിലെ നരബലി; റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിനും ഭാര്യ ലൈലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. സംഭവത്തില്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഏജന്റ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കേരള  ഹൈക്കോടതി
ഇലന്തൂരിലെ നരബലി; പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെടുത്തു, റോസ്‌ലിയുടെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍

കാലടിയില്‍ നിന്ന് റോസ്‌ലിയെയാണ് ആദ്യം കൊണ്ടുപോയത്. മറ്റൊരു ആവശ്യം പറഞ്ഞാണ് ഇവരെ തിരുവല്ലയിലെത്തിച്ചത്. തുടര്‍ന്ന് പൂജ നടത്തി ബലി നല്‍കിയെന്നാണ് വിവരം. സെപ്റ്റംബര്‍ 27നാണ് പത്മയെ സമാനരീതിയില്‍ തിരുവല്ലയില്‍ എത്തിച്ചത്. ഇവരെ കാണാതായെന്ന പരാതിയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്‍ നിർദ്ദേശം. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in