'കേട്ടുകേള്‍വിയില്ലാത്ത നടപടി'; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ
റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

'കേട്ടുകേള്‍വിയില്ലാത്ത നടപടി'; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

ഉടമയ്ക്കെതിരായ കേസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂണിയൻ
Updated on
1 min read

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ കേസിന്റെ പേരില്‍ ജീവനക്കാരുടെ വീടുകളില്‍ പോലീസ് നടത്തുന്ന റെയ്ഡിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

പോലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പോലീസ് പിടിച്ചെടുത്തു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

'കേട്ടുകേള്‍വിയില്ലാത്ത നടപടി'; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ
റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍
മറുനാടന്‍ മലയാളി ഓഫീസ് 'പൂട്ടിച്ച്' പോലീസ്; 29 കമ്പ്യൂട്ടറും ലാപ്‌ടോപ്പുകളും മുഴുവന്‍ ക്യാമറയും കസ്റ്റഡിയിലെടുത്തു

മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ കേസുണ്ടെങ്കില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് യൂണിയന്‍ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യോജിപ്പുമില്ല. എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

'കേട്ടുകേള്‍വിയില്ലാത്ത നടപടി'; മറുനാടന്‍ ജീവനക്കാരുടെ വീടുകളിലെ
റെയ്ഡിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍
അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്, ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്

ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരള പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് കൂടി ഓര്‍മിപ്പിക്കുന്നുവെന്നും യൂണിയന്‍ പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in