'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍

'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍

സിനിമാ മേഖലയില്‍നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്ന് പ്രസ്താവന
Updated on
1 min read

എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍. മുകേഷിനെ ഒഴിവാക്കാത്തപക്ഷം കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും സാറ ജോസഫ്, കെ ആര്‍ മീര, കെ അജിത എന്നിവരുടെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

സിനിമാനടനും കൊല്ലം എം എല്‍ എയുമായ മുകേഷ് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍
ഷാജി എന്‍ കരുണ്‍ ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്, കമല്‍ കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍; ബീനാ പോളിനെ പരിഗണിച്ചേക്കില്ല

ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമനിര്‍മാണ സഭയിലെ അംഗമെന്ന നിലയില്‍ ഉത്തരവാദിത്വമുള്ള പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയില്‍നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും ചലച്ചിത്രനയം രൂപീകരിക്കുന്ന സമിതിയിൽ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദ്ദേഹം അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്തുനിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍
പൃഥ്വിരാജോ ജഗദീഷോ, അതോ ചരിത്രം കുറിക്കാന്‍ വനിതയോ; ആരാകും താരസംഘടനയുടെ പുതിയ സാരഥി?

മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖ രാജ്, വി പി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സി എസ് ചന്ദ്രിക തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in