'സാമ്പത്തിക ഇടപാട് രേഖകള്‍ നല്‍കാം, വീണയുടെ കമ്പനി വിവരങ്ങള്‍ പുറത്തുവിടുമോ'; വിശദീകരിച്ച് കുഴല്‍നാടന്‍

'സാമ്പത്തിക ഇടപാട് രേഖകള്‍ നല്‍കാം, വീണയുടെ കമ്പനി വിവരങ്ങള്‍ പുറത്തുവിടുമോ'; വിശദീകരിച്ച് കുഴല്‍നാടന്‍

അധ്വാനത്തിന്റെ വില അറിയാത്തത് കൊണ്ടാണ് സിപിഎം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മാത്യു കുഴൽനാടൻ
Updated on
2 min read

സിപിഎം ഉന്നയിച്ച നികുതി വെട്ടിപ്പ്, അഴിമതി ആരോപണങ്ങളില്‍ മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുവിടാൻ തയ്യാറാണെന്ന പറഞ്ഞ കുഴല്‍നാടൻ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ പേരിലുള്ള കമ്പനിയുടെ നികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുമോയെന്ന് വെല്ലുവിളിച്ചു.

'ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല, സിപിഎം ഒരു അന്വേഷണ കമ്മിഷനെ വച്ചാൽ അവർക്ക് എന്റെ കമ്പനിയുടെ ഇടപാടുകളുടെ രേഖകളെല്ലാം കൈമാറാന്‍ തയ്യാറാണ്. തോമസ് ഐസക്കിനെപോലെ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന നേതാവ് രേഖകൾ പരിശോധിക്കട്ടെ. എന്നാല്‍, വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50 ശതമാനം ആളുകളുടെയെങ്കിലും വിവരം പുറത്തുവിടാൻ തയ്യാറാകുമോ?' കുഴല്‍നാടൻ ചോദിച്ചു. തനിക്ക് പങ്കാളിത്തമുള്ള നിയമകാര്യ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നെന്ന സിപിഎം ആരോപണത്തിന് മറുപടി പറയുകയായിരുന്നു കുഴല്‍നാടൻ.

'സാമ്പത്തിക ഇടപാട് രേഖകള്‍ നല്‍കാം, വീണയുടെ കമ്പനി വിവരങ്ങള്‍ പുറത്തുവിടുമോ'; വിശദീകരിച്ച് കുഴല്‍നാടന്‍
വീണാ വിജയനെതിരായ മാസപ്പടി ആരോപണം: അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി

"കേവലം ഒരു രാഷ്ട്രീയ വാഗ്വാദമാക്കാതെ ആരോഗ്യപരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്. എനിക്കെതിരെ സിപിഎം ഉയർത്തിയത് ഗൗരവകരമായ ആരോപണമാണ്. എന്റെ കൂടി ഉടമസ്ഥതയിലുള്ള അഭിഭാഷക സ്ഥാപനം കള്ളപണം വെളുപ്പിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുമ്പോൾ അത് സ്ഥാപനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കി. രാജ്യദ്രോഹത്തിന്റെ പരിധിയിൽ ഉൾപ്പെട്ട കുറ്റകൃത്യമാണിത്. 2001 മുതൽ ഈ ദിവസം വരെ അഭിഭാഷകവൃത്തി വേണ്ടെന്ന് വച്ചിട്ടില്ല. രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന രീതിയാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല, മറ്റെന്തും സഹിക്കും. അധ്വാനത്തിന്റെ  വില അറിയാത്തത് കൊണ്ടാണ് സിപിഎം നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആറ് വർഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്." കുഴൽനാടൻ പറഞ്ഞു.

'സാമ്പത്തിക ഇടപാട് രേഖകള്‍ നല്‍കാം, വീണയുടെ കമ്പനി വിവരങ്ങള്‍ പുറത്തുവിടുമോ'; വിശദീകരിച്ച് കുഴല്‍നാടന്‍
വീണാ വിജയനെതിരായ മാസപ്പടി ആരോപണം ഗുരുതരം; പരിശോധിക്കുമെന്ന് ഗവർണർ

ഇടുക്കിയിലെ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തിയ ആരോപണവും കുഴൽനാടൻ നിഷേധിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടല്‍സ് ലിമിറ്റഡില്‍ നിന്നും മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തിയത്. മാത്യു കുഴല്‍നാടന്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കുഴല്‍നാടന്റെ പ്രതികരണം.

ഇടുക്കിയിലെ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തിയ ആരോപണവും കുഴൽനാടൻ നിഷേധിച്ചു. ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ തുക നൽകിയാണ് വാങ്ങിയത്. 13 ലക്ഷം രൂപയാണ് സർക്കാർ രേഖപ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനേക്കാൾ ആറ് ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നും കുഴൽനാടൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പിനുശേഷം രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ കണക്ക് കൂടി ചേർത്താണ് സത്യവാങ്ങ്മൂലത്തിൽ കണക്ക് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

'സാമ്പത്തിക ഇടപാട് രേഖകള്‍ നല്‍കാം, വീണയുടെ കമ്പനി വിവരങ്ങള്‍ പുറത്തുവിടുമോ'; വിശദീകരിച്ച് കുഴല്‍നാടന്‍
'പുതുപ്പള്ളി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചന'; മാസപ്പടി ആരോപണം തള്ളി സിപിഎം

"2014–15 വർഷത്തിൽ 1.35 കോടിരൂപയായിരുന്നു നിയമസ്ഥാപനത്തിന്റെ വരുമാനം. 10 ലക്ഷംരൂപ ആ വർഷം നികുതി അടച്ചു. 30 ലക്ഷമാണ് കഴിഞ്ഞവർഷം നികുതി അടച്ചത്. ഇതിനുപുറമേ വ്യക്തിപരമായും നികുതി അടച്ചു. 2.18 കോടിയിലേറെ രൂപ 10 വർഷത്തിനിടെ സ്ഥാപനം നികുതി അടച്ചു. കള്ളപ്പണം വെളുപ്പിക്കലാണെന്നേ മൈക്കിന് മുന്നിൽ ഇരുന്നുപറയാൻ എളുപ്പമാണ്. സ്ഥാപനം നടത്തുന്നതിന് പിന്നിലെ അധ്വാനം വളരെ വലുതാണ്." കുഴല്‍നാടൻ പറഞ്ഞു. തനിക്ക് പങ്കാളിത്തമുള്ള കമ്പനിയിലേക്ക് വിദേശരാജ്യത്ത് നിന്ന് പണം വന്നിട്ടുണ്ടെങ്കില്‍ അത് വിദേശ കമ്പനികളുടെ കേസ് വാദിച്ചതിന് ലഭിച്ച പ്രതിഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in