പോപുലർ ഫ്രണ്ട്  കേന്ദ്രങ്ങളിലെ റെയ്ഡ്: തിരുവനന്തപുരത്ത് മൂന്നുപേർ കസ്റ്റഡിയിൽ

പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്: തിരുവനന്തപുരത്ത് മൂന്നുപേർ കസ്റ്റഡിയിൽ

ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ്
Updated on
1 min read

പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ മൂന്ന് പേർ എൻഐഎ കസ്റ്റഡിയിൽ . പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ ഏഴ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഏഴ് മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പോപുലർ ഫ്രണ്ട്  കേന്ദ്രങ്ങളിലെ റെയ്ഡ്: തിരുവനന്തപുരത്ത് മൂന്നുപേർ കസ്റ്റഡിയിൽ
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും എൻഐഎ റെയ്ഡ്

ഇന്ന് സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരളാ പോലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടത്തിയത്. സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സുരക്ഷയിലായിരുന്നു.

അതേസമയം, സ്വാഭാവിക പരിശോധനയാണ് നടന്നതെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. നിരീക്ഷണത്തിൽ ആയിരുന്ന നേതാക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമാകുമെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in