പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ

43 സ്ത്രീകളും 57 പുരുഷന്മാരുമടക്കം 100 പേർ ബന്ധുക്കൾ കൂട്ടികൊണ്ട് പോകാത്തതിനെ തുടർന്ന് ആശുപത്രിയിൽ
Updated on
1 min read

രോഗം ഭേദയമായിട്ടും മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുന്നില്ലെന്ന് സര്‍ക്കാര്‍. തിരുവനന്തപുരത്തെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മാത്രം ഇത്തരത്തില്‍ 100 പേര്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബന്ധുക്കള്‍ കൂട്ടികൊണ്ട് പോകാത്തതിനെ തുടര്‍ന്ന് 43 സ്ത്രീകളും 57 പുരുഷന്മാരുമടക്കം 100 പേര്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇതില്‍ 24 സത്രീകളും 42 പുരുഷന്‍മാരും ഇതര സംസ്ഥാനത്തുള്ളവരാണ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് രോഗം ഭേദമായവരെ സര്‍ക്കാര്‍ പരിധിയിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ
'നീതിയില്ലാ തടവറയിലെ മനസുകള്‍'ക്ക് ആശ്വാസം: ദ ഫോര്‍ത്ത് വാര്‍ത്തയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

2022 നവംബർ 17ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയത്. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.മീനാക്ഷി ജനുവരി 5 ന് ഉന്നതതല യോഗം വിളിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു .പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന് എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.നാലര കോടി മുടക്കി ആധുനിക സൈക്യാട്രിക് വാർഡും 1.1 കോടി മുടക്കി മെയിൽ ഫൊറൻസിക് വാർഡും നിർമ്മിക്കും. ആധുനിക മനോരോഗ ചികിത്സക്ക് പുതിയ ഒ.പി. ബ്ലോക്ക് സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഭക്ഷണമുണ്ടാക്കാനുള്ള ചുമതല കുടുംബശ്രീക്ക് കൈമാറുന്നത് ആലോചിക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ
തടവറയിലാക്കിയ നിയമം തന്നെ ഇല്ലാതായി; 39 വർഷമായി തുടരുന്ന ജയില്‍ ജീവിതം

ആശുപത്രിയിലെ സുരക്ഷാ സംവിധാനം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ സി സി റ്റി വി സ്ഥാപിക്കും. ശിക്ഷാ കാലാവധി കഴിഞ്ഞ ഫൊറൻസിക് സെല്ലിൽ കഴിയുന്ന രോഗികളെ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ പുനരധിവാസ കേന്ദ്രങ്ങളെ ഏൽപ്പിക്കുമെന്നും ഡയറക്ടർ ഡോ.വി.മീനാക്ഷി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ 100 പേർ
വിചാരണ പോലുമില്ലാതെ പതിറ്റാണ്ടുകള്‍; മാനസിക വെല്ലുവിളിയുടെ പേരില്‍ ഫോറന്‍സിക് സെല്ലില്‍ ജീവിച്ച് തീര്‍ക്കുന്ന തടവുകാര്‍

മാനസിക രോഗം ഭേദമായി തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെ പുനരധിവാസത്തിനായി കമ്മീഷൻ നിർദ്ദേശാനുസരണം തിരുവനന്തപുരം സെൻട്രൽ ജയിലിൽ മെൻറൽ ഹെൽത്ത് കെയർ സെൻറർ സ്ഥാപിക്കുമെന്ന് ജയിൽ ഡി.ജി.പി വ്യക്തമാക്കി. നിലവിൽ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് മണ്ണ് പരിശോധന തുടങ്ങി. എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും. കേന്ദ്രത്തിലേക്ക് മെഡിക്കൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചതായി ഡി ഐ ജി എംകെ വിനോദ് കുമാർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in