ഷാജൻ സ്കറിയക്ക് തിരിച്ചടി; നിലമ്പൂരിലെ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം

ഷാജൻ സ്കറിയക്ക് തിരിച്ചടി; നിലമ്പൂരിലെ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം

ഓഗസ്റ്റ് 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാനും ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
Updated on
1 min read

മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ശനിയാഴ്‌ച രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. നിലമ്പൂർ സ്റ്റേഷനിലാണ് ഹാജരാകേണ്ടത്. നിലമ്പൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറി നൽകിയ കേസിലാണ് ഹാജരാകേണ്ടത്. ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.

ഷാജൻ സ്കറിയക്ക് തിരിച്ചടി; നിലമ്പൂരിലെ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം
നിലമ്പൂരിലെ കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ഓഗസ്റ്റ് 17ന് അന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാനും ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, 85 വയസുള്ള അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ തനിക്ക് ഹാജരാകാൻ സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കോടതിയെ അറിയിക്കാതെ ഷാജൻ 16 ന് ഹൈക്കോടതി രജിസ്ട്രിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഷാജന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

നേരത്തെ ഈ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് ഷാജൻ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വീഡിയോ, വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും ദുരുദ്ദേശ്യപരമായി നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്നുമാണ് ഹർജിയിൽ ഷാജൻ സ്കറിയ ആരോപിച്ചിരുന്നത്.

കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജൻ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in