സിബിഐയേക്കാള്‍ വലിയ ഏജൻസിയുണ്ടോ?
സോളാറില്‍ ഇനി അന്വേഷണം വേണ്ട; കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് യുഡിഎഫ്

സിബിഐയേക്കാള്‍ വലിയ ഏജൻസിയുണ്ടോ? സോളാറില്‍ ഇനി അന്വേഷണം വേണ്ട; കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് യുഡിഎഫ്

ഒക്ടോബർ 10 മുതൽ 15 വരെ റേഷൻകട മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള യുഡിഎഫ് മാർച്ച് നടത്തും. ഒക്ടോബർ 18ന് അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് നടത്തും
Updated on
1 min read

സോളാർ കേസിൽ ഇനി വേണ്ടത് അന്വേഷണമല്ലെന്നും സിബിഐ കണ്ടെത്തലുകളിൽ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ. ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയായിരുന്ന ഗണേഷ് കുമാറും പങ്കാളികളാണ്. ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ രാഷ്ട്രീയ വേട്ടയുടെ ഭാഗമായാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും യുഡിഎഫ് യോഗത്തിന് ശേഷം എം എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

സിബിഐയേക്കാള്‍ വലിയ ഏജൻസിയുണ്ടോ?
സോളാറില്‍ ഇനി അന്വേഷണം വേണ്ട; കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് യുഡിഎഫ്
സോളാർ: 'കടക്ക് പുറത്ത്' എന്ന് പിണറായി പറഞ്ഞിട്ടില്ല, കത്ത് പുറത്തുവരാൻ 2 യുഡിഎഫ് മന്ത്രിമാർ ആഗ്രഹിച്ചെന്നും നന്ദകുമാർ

വിഷയത്തിന്റെ അടിസ്ഥാനത്തിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സിബിഐ കണ്ടെത്തലിൽ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ നിയമവിദഗ്‌ധരുമായി ചർച്ച ചെയ്ത് തെരുവിൽ ചർച്ച ചെയ്യുമെന്ന് ഹസൻ പറഞ്ഞു. സിബിഐയെക്കാൾ വലിയ അന്വേഷണ ഏജൻസിയില്ല. ഒക്ടോബർ 10 മുതൽ 15 വരെ റേഷൻകട മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള യുഡിഎഫ് മാർച്ച് നടത്തും. ഒക്ടോബർ 18ന് അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ പദയാത്ര സംഘടിപ്പിക്കും. ഇത്രയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ വഞ്ചകനായ ഗണേഷ് കുമാറിനെ യുഡിഎഫിൽ എടുക്കില്ലെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.

സിബിഐയേക്കാള്‍ വലിയ ഏജൻസിയുണ്ടോ?
സോളാറില്‍ ഇനി അന്വേഷണം വേണ്ട; കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് യുഡിഎഫ്
സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ, ഗണേഷ് കുമാറിന് പങ്കെന്ന് റിപ്പോർട്ട്

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയില്‍ മറുപടി നല്‍കിയത്. അത്തരം ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇത്തരം ഒരു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ വിഷയം ചർച്ച ചെയ്യവെ പ്രതികരിച്ചിരുന്നു.

സിബിഐയേക്കാള്‍ വലിയ ഏജൻസിയുണ്ടോ?
സോളാറില്‍ ഇനി അന്വേഷണം വേണ്ട; കണ്ടെത്തലുകളില്‍ നടപടി വേണമെന്ന് യുഡിഎഫ്
സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോന നടന്നെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി നിഷേധിച്ചിരുന്നു. പ്രതിപക്ഷം രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in