ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കൂട്ടുകാർക്ക് സന്ദേശം; കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കൂട്ടുകാർക്ക് സന്ദേശം; കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു

പശ്ചിമ ബംഗാൾ സ്വദേശിയായ നിധിൻ ശർമയാണ് മരിച്ചത്
Updated on
1 min read

കോഴിക്കോട് എൻഐടിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ നിധിൻ ശർമയാണ് മരിച്ചത്. 22 വയസായിരുന്നു. കോളേജിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയാണ് നിധിൻ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വാട്സ് ആപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് നിധിന്‍ ആത്മഹത്യ ചെയ്തത്. അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലും എൻഐടിയിൽ മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാന സ്വദേശിയായ യശ്വന്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.

ശ്രദ്ധിക്കുക:- ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

ഹെൽപ്‍ലൈൻ നമ്പറുകൾ -1056, 0471-2552056

logo
The Fourth
www.thefourthnews.in