ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ

നേരത്തെ ഹൈക്കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തിൽ ഫൈസലിനെ ലോക്‌സഭ സെക്രട്ടറിയേറ്റ് വീണ്ടും അയോഗ്യനാക്കിയിരുന്നു
Updated on
1 min read

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്ന വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ ഫൈസൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തീരുമാനം. ഇടക്കാല ഉത്തരവ് നൽകരുതെന്ന കേന്ദ്രസർക്കാർ നിർദ്ദേശം കോടതി തള്ളി.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

കേസിൽ നാലാഴ്ചയ്ക്കകം വിശദമായ വാദം കേൾക്കും. ഇതോടെ ഫൈസലിന് എം പി സ്ഥാനത്ത് തുടരാനാവും. നേരത്തെ ഹൈക്കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തിൽ ഫൈസലിനെ ലോക്‌സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഫൈസലിനെ അയോഗ്യനാക്കുന്നത്.

വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി പത്തു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു

നേരത്തെ വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി പത്തു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ വിധി റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹൈക്കോടതി നിരസിക്കുകയായിരുന്നു. എന്നാൽ ഈ കേസിൽ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
വധശ്രമക്കേസ്; പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

തുടർന്നാണ് ഫൈസലിന്റെ ലോക്‌സഭാ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടത്. തുടർന്ന് അയോഗ്യത ഒഴിവാക്കാനായി ശിക്ഷാവിധിക്കെതിരെ മുഹമ്മദ് ഫൈസൽ അപ്പീൽ നൽകി. ഇതോടെ കേസിൽ ഫൈസൽ കുറ്റക്കാരനാണെന്നുമുള്ള വിധിയും ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചു.

ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും ഹർജി നൽകിയതിനെത്തുടർന്ന് വിധി മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന്റെ ഹർജി ആറ് ആഴ്ചയ്ക്കുള്ളിൽ വീണ്ടും പരിശോധിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിലെ ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
വിസ്മയങ്ങളുടെ ലക്ഷദ്വീപ് -5; 'മാസ്സാണ് ദ്വീപ്'

തുടർന്ന് വിചാരണക്കോടതി വിധി സ്റ്റേ ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്നായിരുന്നു കേസിൽ ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് കുറ്റക്കാരനാണെന്ന പുതിയ വിധി പറഞ്ഞത്. ഈ വിധിയാണ് ഇപ്പോൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പേരെയായിരുന്നു വിചാരണക്കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചത്.

ഫൈസലിനൊപ്പം അദ്ദേഹത്തിൻറെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. 2009 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം.

logo
The Fourth
www.thefourthnews.in