പതിമൂന്നുകാരിയെ തിരുവനന്തപുരത്തുനിന്ന് കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍

പതിമൂന്നുകാരിയെ തിരുവനന്തപുരത്തുനിന്ന് കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരത്തുനിന്നു കന്യാകുമാരിയിലേക്കു പോകുന്ന ട്രെയിനിൽ വെച്ച് ഒരു സ്ത്രീ പകർത്തിയ കുട്ടിയുടെ ചിത്രമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്
Updated on
1 min read

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ കാണാതായിട്ട് 24 മണിക്കൂർ പിന്നിടുന്നു. കുട്ടിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടരുകയാണ്. കുട്ടി ഒടുവിൽ എത്തിയതായി വിവരം ലഭിച്ച കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തുമാണ് ഇപ്പോൾ തിരച്ചിൽ.

ഇന്ന് രാവിലെ 5.30ന് കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടിയെ കണ്ടതായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ വിവരം നൽകിയിരുന്നു. തുടർന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്നാട് പോലീസ് തിരച്ചിൽ നടത്തുന്നത്.

പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിഎച്ചുമാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. പോലീസും സിആർപി എഫുംഉൾപ്പെടെയുള്ള സേനാവിഭാഗങ്ങൾ തിരച്ചിലിന്റെ ഭാഗമാണ്. .

പതിമൂന്നുകാരിയെ തിരുവനന്തപുരത്തുനിന്ന് കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍
പട്ടികജാതി വിഭാഗത്തിൽ 'ക്രീമിലെയർ': രാജ്യവ്യാപക പ്രതിഷേധവുമായി ദളിത് സംഘടനകൾ

ഓട്ടം പോകണോയെന്ന് കുട്ടിയോട് ചോദിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ലെന്നും തുടർന്ന് താൻ അവിടെനിന്നു പോയെന്നുമാണ് ഓട്ടോറിക്ഷ ഡ്രൈവർ പോലീസിനോട് പറഞ്ഞത്. ചെന്നൈയിൽ ജോലിചെയ്യുന്ന സഹോദരനടുത്തേക്ക് കുട്ടി പോകാൻ സാധ്യതയുണ്ടോ എന്ന അന്വേഷണവും നടക്കുന്നു.

എന്നാൽ സഹോദരനടുത്തേക്കു പോകാൻ സാധ്യതയില്ലെന്നും അസമിലേക്കു പോകുമെന്നാണ് സംശയമെന്നും കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. താൻ ചെന്നൈയിൽ അല്ല ബെംഗളുരുവിലാണെന്നും തസ്മിദ് തംസും തന്നെ വിളിച്ചിട്ടില്ലെന്നുമാണ് സഹോദരൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശിയായ അൻവർ ഹുസൈന്റെ മകളാണ് കാണാതായ തസ്മിദ് തംസു. കുട്ടിയെ ഇന്നലെ രാവിലെ 9.20നാണു കഴക്കൂട്ടത്തെ വീട്ടിൽനിന്നു കാണാതാകുന്നത്.11 മണിക്ക് കുട്ടി ബസിൽ തമ്പാനൂരിലെത്തിയതായാണു സംശയിക്കുന്നത്.

പതിമൂന്നുകാരിയെ തിരുവനന്തപുരത്തുനിന്ന് കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍
കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു; തൃണമൂല്‍ മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കു ബലാത്സംഗഭീഷണി

രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്താണു കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പോലീസിൽ അറിയിക്കുന്നത് വൈകീട്ട് നാലിനാണ്. അതിനുപിന്നാലെ പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചു. നിലവിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കുകൂടി നീട്ടുമെന്നാണ് മന്ത്രി വി ശിവൻകുട്ടി അറിയിക്കുന്നത്.

കുട്ടി ഉച്ചയ്ക്കു 2.10നുള്ള ഐലൻഡ് എക്‌സ്പ്രസ് ട്രെയിനിൽ പുലർച്ചെ കന്യാകുമാരിയിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ട്രെയിനിൽ എതിർവശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി പോലീസിനു കൈമാറുകയായിരുന്നു. ട്രെയിനിൽ ഒറ്റയ്ക്കിരുന്നു കരയുന്നതുകണ്ട കുട്ടിയോട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതിരുന്നെന്നും തുടർന്ന് ഫോട്ടോയെടുക്കുകയായിരുന്നുവെന്നുമാണ് ബബിത അറിയിച്ചത്.

നെയ്യാറ്റിൻകരയിൽവച്ചാണ് ഫോട്ടോയെടുത്തത്. കുട്ടിയെ കാണാതായെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫോട്ടോ പോലീസിനു കൈമാറുകയായിരുന്നു. ഈ ചിത്രം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് കന്യാകുമാരിയിലേക്കു വ്യാപിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in