കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

'സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയെയും ഗർഭസ്ഥ ശിശുവിനെയും സംരക്ഷിക്കണം'; വീണ്ടും കോടതിയെ സമീപിച്ച് പിതാവ്

ഏഴ് മാസമായ ഗർഭം അലസിപ്പിക്കുന്നതിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മുൻപ് ഹൈക്കോടതിയെ സമീപിച്ചത്
Published on

സഹോദരനിൽ നിന്ന് ഗർഭിണിയായതിനെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയ 15 വയസുകാരിയെയും ഗർഭസ്ഥശിശുവിനെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് വീണ്ടും ഹൈക്കോടതിയിൽ. ഹൈക്കോടതി മലപ്പുറം ചൈൽഡ് വെൽഫയർ കമ്മറ്റിയോട് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശിച്ചു. മെഡിക്കൽ ബോർഡുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി ബി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

കേരള ഹൈക്കോടതി
സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഏഴ് മാസമായ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മുൻപ് ഹൈക്കോടതിയെ സമീപിച്ചത്. ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നൽകിയത്. പെൺകുട്ടിയെ പരിശോധിക്കാൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 32 ആഴ്ചയിലധികമായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചത്.

ഇരയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെയും റിപ്പോർട്ട്. കുട്ടി ഗർഭിണിയായത് സ്വന്തം സഹോദരനിൽ നിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ ഈ കേസിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പെൺകുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു.

32 ആഴ്ച വളർച്ചയെത്തി ജനിക്കുന്ന കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തെ പറ്റി പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ കുളത്തൂർ ജയ്സിങ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് തന്നെ ഗർഭസ്ഥ ശിശുവിനെയും മകളെയും സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചത്.

logo
The Fourth
www.thefourthnews.in