'ചെറുവിരലനക്കിയോ?'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍  സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം, റിപ്പോർട്ട് എസ്ഐടിക്കു കൈമാറണം

'ചെറുവിരലനക്കിയോ?'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം, റിപ്പോർട്ട് എസ്ഐടിക്കു കൈമാറണം

കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഹാജരാക്കിയത്
Updated on
2 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപ്പോർട്ട് ഡി ജി പിക്കു ലഭിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ചെറുവിരലനക്കിയോയെന്ന് ചോദിച്ച കോടതി അതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമാണോ സിനിമാനയമെന്നു കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപവും അതിൽ പരാമർശിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകളും പ്രത്യേക അന്വേഷണസംഘ (എസ് ഐ ടി)ത്തിനു കൈമാറാൻ കോടതി ഉത്തരവിട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ട് 2021 ല്‍ ഡിജിപിക്ക് കൈമാറിയിട്ടും സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ല? നിങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നും രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

റിപ്പോർട്ടിൽ പരാമർശിച്ച ലൈംഗികാതിക്രമവും പോക്സോ കുറ്റകൃത്യവും പരിശോധിക്കാൻ കോടതി എസ് ഐ ടിക്കു നിർദേശം നൽകി. റിപ്പോർട്ട് എസ് ഐ ടിക്കു കൈമാറിയശേഷമേ മുദ്രവെച്ച കവർ തുറക്കൂയെന്നു കോടതി വ്യക്തമാക്കി.

'ചെറുവിരലനക്കിയോ?'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍  സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം, റിപ്പോർട്ട് എസ്ഐടിക്കു കൈമാറണം
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും

സിനിമമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെന്നാണ് സര്‍ക്കാര്‍ കോടതിയിൽ സ്വീകരിച്ച റിപ്പോർട്ട്. ആരാണ് പരാതിയെന്നോ ആർക്കെതിരെയാണ് പരാതിയെന്നോ റിപ്പോർട്ടിലില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു.

മാധ്യമവിചരാണ വിലക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നിരസിച്ചു. മാധ്യമങ്ങളെ പൂർണമായി തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അന്വേഷണസംഘം വാർത്താസമ്മേളനം നടത്തരുതെന്നും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ഹൈക്കോടതിയില്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്ന് ഹാജരാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി ഉള്‍പ്പെടെ മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‌റെ നിലപാട് തേടിയ കോടതി മുദ്രവച്ച കവറില്‍ മുഴുവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യണം, സിബിഐ അന്വേഷണത്തിന് വിടണം, റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണം, പേരുകള്‍ പുറത്തുവിടരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികളാണ് പ്രത്യേക സിറ്റിങ്ങില്‍ പരിഗണിക്കുന്നത്.

നേരത്തേ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ 'പ്രതിരോധത്തിലാക്കി' ഹൈക്കോടതി ഇടപെടല്‍ നടത്തിയിരുന്നു. കമ്മിഷന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ പരാതികള്‍ ഇല്ലാതെ തന്നെ സ്വമേധയാ കേസ് എടുക്കാവുന്നതാണല്ലോയെന്നും പറഞ്ഞ ഹൈക്കോടതി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.

'ചെറുവിരലനക്കിയോ?'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍  സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം, റിപ്പോർട്ട് എസ്ഐടിക്കു കൈമാറണം
തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച; റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനു പുറമേ ഹര്‍ജിയില്‍ വനിതാ കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസായിരുന്നു ഹര്‍ജിക്കാരന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് അത് 'കോണ്‍ഫിഡന്‍ഷ്യല്‍' ആണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്.

എന്നാല്‍ സമൂഹത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിതെന്നു ചൂണ്ടിക്കാട്ടി അതിനോട് വിയോജിച്ച ബെഞ്ച് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പടെ മുദ്രവച്ച കവറില്‍ സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

logo
The Fourth
www.thefourthnews.in