ജനാഭിമുഖ കുർബാന നിയമവിരുദ്ധം; അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്

ജനാഭിമുഖ കുർബാന നിയമവിരുദ്ധം; അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്

സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്ന് സിനഡ്
Published on

ജനാഭിമുഖ കുർബാന അംഗീകരിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്. എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയോഗിച്ച മെത്രാൻ സമിതി ചർച്ചകൾ തുടരുമെന്ന് സിനഡ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സർക്കുലർ ഇറക്കി. ആരാധനാ വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിനഡും മാർപ്പാപ്പയും ചേർന്നാണ്. ഇതിന് വിരുദ്ധമായി ജനാഭിമുഖ കുർബാന തുടരുന്നത് നിയമ വിരുദ്ധമാണ്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന നിർദേശത്തിലൂന്നിയുള്ള ചർച്ചകൾ മാത്രമേ സാധ്യമാകുവെന്നും സിനഡ് വ്യക്തമാക്കി.

ജനാഭിമുഖ കുർബാന നിയമവിരുദ്ധം; അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്
കുർബാനാ തർക്കം: എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷം അന്വേഷിക്കാൻ മൂന്നംഗ സമിതി

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നത്തിൽ പരിഹാരം കാണാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും സർക്കുലറില്‍ പറയുന്നു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്നും ഐക്യത്തിനുള്ള ചർച്ചകൾ തുടരുമെന്നും സിനഡ് അറിയിച്ചു. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനെതിരെ സമരം ചെയ്യുന്നത് മാർപാപ്പയെ ധിക്കരിക്കുന്നതിന് സമമാണെന്നും ഇത് അംഗീകരിക്കുക സാധ്യമല്ലെന്നും ആലഞ്ചേരി പറയുന്നു.

ജനാഭിമുഖ കുർബാന നിയമവിരുദ്ധം; അനുവദിക്കാനാകില്ലെന്ന് സിറോ മലബാർ സഭ സിനഡ്
'ക്രിസ്മസ് കരിദിനമാക്കിയവര്‍ക്ക് എതിരെ നടപടി വേണം': സെന്റ് മേരീസ് ബസലിക്ക വികാരിമാരെ മാറ്റണമെന്ന് സഭാ സംരക്ഷണ സമിതി

ഏകീകൃത കുർബാനയർപ്പണത്തിനുള്ള പരിശീലനമാണ് പുതിയ വൈദികർക്ക് നൽകുന്നത്. അതിനാൽ, ഏകീകൃത കുർബാന അപരിചിതമാണെന്ന് പറയാൻ കഴിയില്ല. ബസലിക്ക പള്ളിയിൽ ഉണ്ടായ സംഭവം അപലപനീയമാണെന്ന് ആലഞ്ചേരി പറഞ്ഞു. കുർബാന സമരത്തിൽ വൈദികരുടെ നടപടിയും അതിനെ പ്രതിരോധിക്കാൻ എത്തിയവർ ബലിപീഠത്തിൽ കയറിയതും ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുർബാന ഏകീകരണത്തില്‍ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട ആലഞ്ചേരി, ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സർക്കുലറില്‍ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in