'അരിക്കൊമ്പനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിക്കില്ല': പ്രതിഷേധിച്ച് മുതലമട

'അരിക്കൊമ്പനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിക്കില്ല': പ്രതിഷേധിച്ച് മുതലമട

ആനശല്യം രൂക്ഷമായ പ്രദേശത്തേക്ക് അരിക്കൊമ്പനെ എത്തിച്ചാൽ അത് വലിയതോതിൽ ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്ക്
Updated on
1 min read

" ജീവനുള്ളിടത്തോളം ആനയെ ഇങ്ങോട്ട് അയക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ആളുകളെ കൊലയ്ക്ക് കൊടുക്കുവാൻ അനുവദിക്കില്ല." മൂന്നാർ ചിന്നക്കനാൽ മേഖലയില്‍ ഭീതി വിതച്ച കാട്ടാന, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയക്കാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബിസുധ പ്രതികരിച്ചു. അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ചേർന്നു. തുടർ സമരപരിപാടികളും പ്രതിഷേധങ്ങളും ആലോചിക്കുന്നതിനായാണ് യോഗം ചേർന്നത്.

'അരിക്കൊമ്പനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിക്കില്ല': പ്രതിഷേധിച്ച് മുതലമട
അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി തീരുമാനം

ആനശല്യം രൂക്ഷമായ പ്രദേശത്തേക്ക് അരിക്കൊമ്പനെ എത്തിച്ചാൽ അത് വലിയതോതിൽ ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്ക്.

" ഇപ്പോൾ തന്നെ ഇവിടെ ആനശല്യം രൂക്ഷമാണ്. 611 എസ് ടി കുടുംബങ്ങൾ മാത്രമുണ്ട്. 10 കോളനികളിൽ ആദിവാസികൾ മാത്രം താമസിക്കുന്നു. മൂവായിരത്തിലധികം പേർ താമസിക്കുന്ന ജനവാസമേഖലയാണിത്. അവിടേയ്ക്കാണ് അരിക്കൊമ്പനെ പോലൊരു ആനയെ എത്തിക്കുന്നത്. എത്ര ആളുകളെ അത് കൊല്ലുമെന്നറിയില്ലല്ലോ. ഞങ്ങളുടെ ജീവിതം നഷ്ടപ്പെടും." പ്രസിഡന്റ് തുടർന്നു.

'അരിക്കൊമ്പനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിക്കില്ല': പ്രതിഷേധിച്ച് മുതലമട
'അരിക്കൊമ്പനെ പറമ്പിക്കുളത്തിന് വേണ്ട'; ഭീതിയില്‍ മുതലമട

പഞ്ചായത്ത് ഭരണ സമിതിചേർന്ന് ഇക്കാര്യത്തിൽ തുടർ തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു. നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്‌ഥലമാണ്‌ പറമ്പിക്കുളം. 3000ത്തിലധികം ജനസംഖ്യയുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് ഇറങ്ങിവന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കിയത്.

'അരിക്കൊമ്പനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിക്കില്ല': പ്രതിഷേധിച്ച് മുതലമട
അരിക്കൊമ്പൻ ദൗത്യം നീട്ടിവയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധം രൂക്ഷം

കോടതി വിധി വന്നതിന് പിന്നാലെയുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതലമടയിൽ ഹർത്താൽ ആചരിക്കാൻ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. സമരത്തിന് ജനകീയസമിതി രൂപീകരിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി.

logo
The Fourth
www.thefourthnews.in