യൂട്യൂബർ 'തൊപ്പി' പോലീസ് കസ്റ്റഡിയിൽ

യൂട്യൂബർ 'തൊപ്പി' പോലീസ് കസ്റ്റഡിയിൽ

വളാഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്
Updated on
1 min read

തെറിപ്പാട്ടും ആക്ഷേപങ്ങളുമുന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് വച്ച് വളഞ്ചേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതു സ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് കേസ്.

പോലീസെത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിഹാൽതന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പോലീസ് കസ്റ്റഡിയലെടുത്തു. അശ്ലീലപദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങൾ ചുമത്തി നിഹാലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

യൂട്യൂബർ 'തൊപ്പി' പോലീസ് കസ്റ്റഡിയിൽ
തെറിപ്പാട്ട്, ഗതാഗതം തടസപ്പെടുത്തല്‍; വിവാദങ്ങള്‍ക്കിടെ യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസ്

ഇക്കഴിഞ്ഞ 17ന് വളാഞ്ചേരിയില്‍ ജെന്‍സ് ഷോപ്പ് ഉദ്ഘാടനവും അവിടെ തൊപ്പി പാടിയ അശ്ലീല പാട്ടും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം പരിപാടിക്ക് എത്തിയതുകാരണം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടു. പരിപാടിയില്‍ തൊപ്പി പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറുകളോളം ഗാതഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോകളും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.

യൂട്യൂബർ 'തൊപ്പി' പോലീസ് കസ്റ്റഡിയിൽ
പേളി മാണി ഉൾപ്പെടെ ഒന്‍പത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ക്ക് 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് പ്രേക്ഷകരായുള്ളത്. സഭ്യമല്ലാത്തതും ടോക്സിക്കും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളുമുള്ള ഉള്ളടക്കങ്ങളാണ് തൊപ്പി അവതരിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

logo
The Fourth
www.thefourthnews.in