Exit Poll 2024 | കേരളം യുഡിഎഫിനൊപ്പം, എൽഡിഎഫ് നില മെച്ചപ്പെടുത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

Exit Poll 2024 | കേരളം യുഡിഎഫിനൊപ്പം, എൽഡിഎഫ് നില മെച്ചപ്പെടുത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം തുടരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അനുകൂല വികാരമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫ് 2019 ല്‍ നിന്നും ഇത്തവണ നില മെച്ചപ്പെടുമെന്ന് എക്‌സിറ്റ് പോളുകള്‍ വിലയിരുത്തുമ്പോള്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ടൈംസ് നൗ - ഇടിജി എക്സിറ്റ് പോള്‍ ഫലത്തില്‍ 14 മുതല്‍ 15 സീറ്റുകള്‍ യുഡിഎഫ് നേടുമ്പോള്‍ 4 സീറ്റുകള്‍ എല്‍ഡിഎഫിനും നേടുമെന്നും ഒരു സീറ്റ് എന്‍ഡിഎ നേടുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം എബിപി-സി വോട്ടർ എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിന് കൃത്യമായ മേൽകൈ ഉണ്ടാവുമെന്നാണ് പ്രവചനം. 17 സീറ്റുകൾ മുതൽ 19 സീറ്റുകൾ വരെ യുഎഡിഎഫിനും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. അതേസമയം എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.

ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലത്തില്‍ എൽ ഡി എഫ് - 0-1 സീറ്റുകളും യുഡിഎഫ് 13-14 സീറ്റുകളും എന്‍ഡിഎ 2-3 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 29 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടുമ്പോള്‍ യുഡിഎഫ് 41 ശതമാനം വോട്ടുകള്‍ നേടുമെന്നും എന്‍ഡിഎ 27 ശതമാനം വോട്ടുകള്‍ നേടുമെന്നുമാണ് പ്രവചനം.

ഇന്ത്യ ടിവിയുടെ എക്സിറ്റ് പോള്‍ഫലത്തില്‍ കേരളത്തില്‍ 13 മുതല്‍ 15 സീറ്റുകള്‍ യുഡിഎഫും 3 മുതല്‍ 5 സീറ്റുകള്‍ എല്‍ഡിഎഫും ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ എന്‍ഡിഎയും നേടുമെന്നാണ് പ്രവചനം.

ന്യൂസ് 18 ഐപിഎസ്ഒഎസ് സർവേ പ്രകാരം യുഡിഎഫ് 15 മുതല്‍ 18 സീറ്റുകളും എല്‍ഡിഎഫ് 2 മുതല്‍ 5 സീറ്റുകളും എന്‍ഡിഎ 1 മുതല്‍ 3 സീറ്റുകളും നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

ജന്‍ കീ ബാത്ത്

യുഡിഎഫ്- 14-17

എല്‍ഡിഎഫ്- 3-5

എന്‍ഡിഎ- 0-1

logo
The Fourth
www.thefourthnews.in