രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, പകരം പ്രിയങ്ക; റായ്‌ബറേലിയില്‍ തുടരാൻ തീരുമാനം

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, പകരം പ്രിയങ്ക; റായ്‌ബറേലിയില്‍ തുടരാൻ തീരുമാനം

മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം
Updated on
1 min read

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഒഴിയും. റായ്ബറേലി മണ്ഡലം നിലനിർത്താൻ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. രാഹുലൊഴിയുന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ഖാർഗെ അറിയിച്ചു. ലോക്‌സഭയിലേക്ക് പ്രിയങ്കയുടെ കന്നിയങ്കമാണിത്.

വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ ജനങ്ങളുടെ സ്നേഹം അറിഞ്ഞു. പോരാടാനുള്ള ഊർജം നല്‍കിയത് വയനാടാണ്. ജീവനുള്ള കാലം വരെ മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ആദ്യ പ്രതികരണത്തില്‍ പ്രിയങ്ക പറഞ്ഞു. രാഹുലിന്റെ അസാന്നിധ്യം നികത്താൻ ശ്രമിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, പകരം പ്രിയങ്ക; റായ്‌ബറേലിയില്‍ തുടരാൻ തീരുമാനം
പാർലമെന്റിലെ മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

2019ല്‍ രാജ്യവ്യാപകമായി നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയെ വയനാട് മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇത് സംസ്ഥാനത്ത് രാഹുല്‍ തരംഗം രൂപപ്പെടുന്നതിനും കാരണമായി. അന്ന് സിപിഐയുടെ പിപി സുനീറായിരുന്നു എതിർ സ്ഥാനർഥി.

ഏഴ് ലക്ഷത്തിലധികം വോട്ടായിരുന്നു രാഹുലിന് ലഭിച്ചത്. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിനെ ലോക്‌സഭയിലേക്ക് വയനാട് അയച്ചത്. രാഹുല്‍ തരംഗത്തില്‍ അന്ന് ഇരുപതില്‍ 19 സീറ്റും യുഡിഎഫ് കേരളത്തില്‍ നിന്ന് നേടി.

എന്നാല്‍ 2024ല്‍ ദേശീയ നേതാവ് ആനി രാജയെയായിരുന്നു രാഹുലിന്റെ എതിർ സ്ഥാനാർഥിയായി സിപിഐ അവതരിപ്പിച്ചത്. 2019നേക്കാള്‍ അഞ്ച് ശതമാനം വോട്ട് കുറഞ്ഞെങ്കിലും രാഹുലിന്റെ വിജയത്തിന്റെ തിളക്കം കുറഞ്ഞില്ല. 3.64 ലക്ഷമായിരുന്നു ഭൂരിപക്ഷം. 6.47 ലക്ഷം വോട്ടാണ് രണ്ടാം അങ്കത്തില്‍ രാഹുലിന് ലഭിച്ചത്.

logo
The Fourth
www.thefourthnews.in