പഞ്ചാബാണ് കിങ്‌സ്; രാജസ്ഥാന്‍ അഞ്ചടിയകലെ വീണു

പഞ്ചാബാണ് കിങ്‌സ്; രാജസ്ഥാന്‍ അഞ്ചടിയകലെ വീണു

ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
Updated on
2 min read

ഐ.പി.എല്‍ 2023 സീസണിലെ ഇതുവരെ നടന്ന ഏറ്റവും ആവേശപ്പോരാടടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്റെ 'രണ്ടാം വീട്' ആയ ഗുവാഹത്തിയില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ അഞ്ചു റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

25 പന്തകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജുവിനു പുറമേ 18 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയറും 15 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 32 റണ്‍സ് നേടി പുറത്താകാതെ നിന്ന യുവതാരം ധ്രൂവ് ജൂറെലുമാണ് രാഡസ്ഥാനായി മികച്ച പ്രകടനം കാഴ്ചവച്ചത്.

പഞ്ചാബ് നിരയില്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ എല്ലിസാണ് തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ് മികച്ച പിന്തുണ നല്‍കി.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയ നായകന്‍ ശിഖര്‍ ധവാനും ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങിന്റെയും മികച്ച ബാറ്റിങ്ങാണ് പഞ്ചാബിന് തുണയായത്. ധവാന്‍ 56 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 86 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ പ്രഭ്സിമ്രാന്‍ 34 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 60 റണ്‍സ് നേടി.

16 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്സറും സഹിതം 27 റണ്‍സ് നേടിയ ജിതേഷ് ശര്‍മയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വണ്‍ഡൗണായി ഇറങ്ങിയ ശ്രീലങ്കന്‍ താരം ഭനുക രജപക്സെ(1) പരുക്കേറ്റ് പുറത്തുപോയതാണ് 200 എന്ന മാന്ത്രിക സ്‌കോര്‍ കടക്കുന്നതില്‍ നിന്ന് പഞ്ചാബിനെ തടഞ്ഞത്.

ധ്യനിര താരം സിക്കന്ദര്‍ റാസ(1) പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാന്‍ 10 പന്തില്‍ 11 റണ്‍സ് നേടി പുറത്തായി. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി ഓള്‍റൗണ്ടര്‍ സാം കറനായിരുന്നു ധവാനു കൂട്ടായി ക്രീസില്‍. രാജസ്ഥാനു വേണ്ടി നാലേവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും യൂസ്വേന്ദ്ര ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പേസര്‍ ട്രെന്റ് ബൗള്‍ട്ടിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ മലയാളി താരം കെ.എം. ആസിഫും നിരാശപ്പെടുത്തി.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പഞ്ചാബിന്റെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് പഞ്ചാബ് ഓപ്പണമാര്‍ സ്വീകരിച്ചത്. ബോള്‍ട്ടിനെയും ആസിഫിനെയും കണക്കിന് ശിക്ഷിച്ചു തുടങ്ങിയ അവര്‍ സ്‌കോര്‍ ശരവേഗത്തില്‍ ഉയര്‍ത്തി.

ആദ്യ ഓവറുകളില്‍ ധവാന്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ പ്രഭ്സിമ്രാനാണ് ആക്രമിച്ചു കളിച്ചത്. ഓവറില്‍ 10 റണ്‍സ് എന്ന നിരക്കിലാണ് ഈ സഖ്യം സ്‌കോര്‍ ചെയ്തത്. 9.4 ഓവറില്‍ 90 കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഹോള്‍ഡറുടെ പന്തില്‍ ജോസ് ബട്ലറുടെ മികച്ച ക്യാച്ചിലാണ് പ്രഭ്സിമ്രാന്‍ പുറത്തായത്. പിന്നീട് ധവാന്റെ മികവിലായിരുന്നു പഞ്ചാബ് മികച്ച സ്‌കോര്‍ കെട്ടിപ്പടുത്തത്.

logo
The Fourth
www.thefourthnews.in