തോൽവിക്ക് പിന്നാലെ മൊറോക്കൻ ആരാധകരുടെ അതിക്രമം; ഫ്രാൻസിൽ 14 കാരൻ മരിച്ചു

തോൽവിക്ക് പിന്നാലെ മൊറോക്കൻ ആരാധകരുടെ അതിക്രമം; ഫ്രാൻസിൽ 14 കാരൻ മരിച്ചു

ലോകകപ്പ് സെമിയിൽ ഫ്രാൻസ് മൊറോക്കോയെ തോൽപ്പിച്ചതിന് പിന്നാലെ വിവിധ നഗരങ്ങളിൽ സംഘർഷം ഉടലെടുത്തിരുന്നു
Published on

ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ഒരു മരണം. മൊറോക്കാന്‍ ആരാധകരുടെ അതിക്രമമാണ് ഒരു ജീവനെടുത്തതെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഫ്രഞ്ച് നഗരങ്ങളിലാണ് ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രക്ഷോഭങ്ങള്‍ക്കിടെ കാറിടിച്ച് 14 വയസുകാരനാണ് മരിച്ചത്.

മൊറോക്കോയെ ഫ്രാന്‍സ് പരാജയപ്പെടുത്തിയതിന് പിന്നാലെ വിവിധ ഫ്രഞ്ച് നഗരങ്ങളില്‍ അതിക്രമം അരങ്ങേറിയിരുന്നു. പലയിടത്തും ആരാധകര്‍ പരസപരം ഏറ്റുമുട്ടി. മോണ്ട്‌പെയര്‍ നഗരത്തിലാണ് 14 കാരന്‍ മരിച്ചത്. കാറിന്‌റെ ജനലില്‍ ഘടിപ്പിച്ചിരുന്ന ഫ്രഞ്ച് പതാക അക്രമികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞുകൊണ്ട് അതിവേഗത്തില്‍ വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണം. രണ്ട് കൗമാരക്കാര്‍ക്ക് മുകളില്‍ വാഹനം ഇടിച്ചുകയറുകയായിരുന്നു.

മിക്കയിടത്തും ആഹ്ളാദ പ്രകടനങ്ങള്‍ സമാധാനപരമെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. 262 പേരെയാണ് രാജ്യ വ്യാപകമായി അറസ്റ്റ് ചെയ്തത്. പാരീസ്, ലിയോണ്‍ തുടങ്ങിയ നഗരങ്ങളില്‍ സംഘര്‍ഷമുണ്ടായി. പോലീസുകാര്‍ക്കടക്കം സംഘര്‍ഷത്തില്‍ പരിക്കുണ്ട്. നേരത്തെ ബെൽജിയത്തിനെതിരായ മൊറോക്കൻ വിജയത്തിന് പിന്നാലെ ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിൽ വലിയ തോതിൽ ആതിക്രമങ്ങൾ അരങ്ങേറിയിരുന്നു. ആഹ്ളാദ പ്രകടനമാണ് അന്ന് സംഘർഷത്തിൽ കലാശിച്ചത്.

logo
The Fourth
www.thefourthnews.in