പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളംകുടി ടൈപ്പ് 2 പ്രമേഹത്തിനു കാരണമോ? മുന്നറിയിപ്പ് നല്‍കി പുതിയ പഠനം

പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളംകുടി ടൈപ്പ് 2 പ്രമേഹത്തിനു കാരണമോ? മുന്നറിയിപ്പ് നല്‍കി പുതിയ പഠനം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലേക്ക് നയിക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്
Updated on
1 min read

പ്ലാസ്റ്റിക് ബോട്ടിലുകളിലും കണ്ടെയ്‌നറുകളിലും ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുവായ ബിപിഎ (ബിസ്ഫിനോള്‍ എ) ഹോര്‍മോണ്‍ സന്തുലനം തടസപ്പെടുത്തുകയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 2024ലെ സയന്‌റിഫിക് സെക്ഷനില്‍ അവതരിപ്പിച്ച പഠനം സൂചിപ്പിക്കുന്നത് ബിപിഎ ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ്. നിലവിലെ മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടേക്കാവുന്നതിനാല്‍ ഇപിഎ(എന്‍വയോണ്‍മെന്‌റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി)യുടെ നിലവിലെ സുരക്ഷിതമായ ബിപിഎ എക്‌സ്‌പോഷര്‍ പരിധികള്‍ പുനഃപരിശോധിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്നു.

ഭക്ഷണപാനീയങ്ങളുടെ പാക്കോജിങ്ങില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബിപിഎ. ബിപിഎ മനുഷ്യഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നത് നേരത്തേതന്നെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത കുറയുന്നതിലേക്ക് ബിപിഎയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പുതിയ പഠനം നല്‍കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലേക്ക് നയിക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്.

പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളംകുടി ടൈപ്പ് 2 പ്രമേഹത്തിനു കാരണമോ? മുന്നറിയിപ്പ് നല്‍കി പുതിയ പഠനം
കുട്ടികളിലെ പ്രമേഹം നിസാരമല്ല; ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാം

യുഎസ് ഇപിഎയുടെ സുരക്ഷിതമായ അളവ് പുനഃപരിശോധിക്കണമെന്നും ഇതനുസരിച്ച് ആരോഗ്യവിദഗ്ധര്‍ രോഗികള്‍ക്ക് ഈ മാറ്റങ്ങള്‍ നിര്‍ദേശിക്കണമെന്നുമാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ പോളിടെക്‌നിക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ടോഡ് ഹെങ്കോബിയന്‍ പറഞ്ഞു.

നിലവില്‍ ഫുഡ് കണ്ടെയ്‌നറുകളില്‍ പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് അഞ്ച് മില്ലിഗ്രാം വരെ ബിപിഎ സുരക്ഷിതമാണെന്ന് എഫ്ഡിഎ(ഫുഡ് ഡ്രഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) നിര്‍ദേശിക്കുന്നു. പുതിയ പഠനത്തില്‍ അപകടസാധ്യതയുള്ളതായി കണ്ടെത്തിയ തുകയുടെ നൂറ് മടങ്ങാണിത്. ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ ബിപിഎ നിരോധിക്കണെന്ന് ഗവേഷകരെ ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത് ഇതാണ്. ദൈനംദിന ജീവിതത്തില്‍ ഹാനികരമായ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പിന്‌റെ ഭാഗമാണ് ബിപിഎയെക്കുറിച്ചുള്ള ആശങ്ക. ഇത്തരം പദാര്‍ഥങ്ങളുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്നത് ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗസാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ദനിര്‍ദേശങ്ങള്‍ നല്‍കും.

പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളംകുടി ടൈപ്പ് 2 പ്രമേഹത്തിനു കാരണമോ? മുന്നറിയിപ്പ് നല്‍കി പുതിയ പഠനം
2050 ഓടെ ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം

യുഎസില്‍ പ്രമേഹം മരണകാരണമാണ് എന്നതിനാല്‍ രോഗത്തിന് കാരമാകുന്ന ചെറിയ ഘടകങ്ങള്‍ പോലും മനസിലാക്കേണ്ടത് പ്രധാനമാണെന്ന് ഹെങ്കോബിയന്‍ പറയുന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍, ഗ്ലാസ് ബോട്ടിലുകള്‍, ബിപിഎ രഹിത കാനുകള്‍ എന്നിവ ബപിഎ എക്‌സ്‌പോഷര്‍ കുറയ്ക്കുകവഴി പ്രമേഹസാധ്യത ലഘൂകരിക്കുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

ഈ പുതിയ പഠനം ബിപിഎ എക്‌സ്‌പോഷര്‍ പരിധികള്‍ വീണ്ടും വിലയിരുത്തേണ്ടതിന്‌റെയും ആരോഗ്യപരമായ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് വ്യക്തികള്‍ ഇതര ഉള്‍പ്പന്നങ്ങള്‍ പരിഗണിക്കേണ്ടതിന്‌റെയും ആവശ്യകത എടുത്തുകാട്ടുന്നു.

logo
The Fourth
www.thefourthnews.in