എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും മുന്നേറ്റമുണ്ടാക്കി കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍; അറിയാം ഗുണവും ദോഷവും

എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും മുന്നേറ്റമുണ്ടാക്കി കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍; അറിയാം ഗുണവും ദോഷവും

പ്രി-എക്സ്പോഷര്‍ പ്രൊഫിലാക്സിസ് മരുന്ന് (പ്രിപ്) വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവെയ്ക്കുന്നത് യുവതികള്‍ക്ക് എച്ച്ഐവി അണുബാധയില്‍നിന്ന് പൂര്‍ണമായി സംരക്ഷണം നല്‍കുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കാണിച്ചിരുന്നു
Updated on
2 min read

ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍ എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും വലിയ മുന്നേറ്റമുണ്ടാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസേന ഗുളികകള്‍ കഴിക്കുന്നതിനെക്കാള്‍ ഫലപ്രദമാണിതെന്ന് കരുതുന്നു.

എയ്ഡ്‌സിലേക്ക് നയിച്ചേക്കാവുന്ന എച്ച്‌ഐവി വൈറസിന് ഇതുവരെ വാക്‌സിന്‍ ലഭ്യമല്ല. എന്നിരുന്നാലും എച്ച്‌ഐവി തടയാനും നിയന്ത്രിക്കാനും ചികിത്സിക്കാനും ട്രുവാഡ എന്ന പേരില്‍ ലഭ്യമാകുന്ന ഗുളികകള്‍ വഴി സാധിക്കും. എന്നാല്‍ 2020 മുതല്‍ ലൈംഗികമായി പകരുന്ന അണുബാധയുമായി ജീവിക്കുന്ന യൂറോപ്യന്‍മാര്‍ക്ക് ദിവസേനയുള്ള ഗുളികകള്‍ക്ക് പകരമായി കുത്തിവെയ്ക്കാവുന്ന മരുന്നുകളുണ്ട്. യൂറോപ്യന്‍സ് മെഡിസിന്‍സ് ഏജന്‍സി(ഇഎംഎ) റില്‍പിവൈറിന്‍, കാബോട്ടെഗ്രാവിര്‍ എന്നിവ അംഗീകരിച്ചിട്ടുണ്ട് (റെകാംബിസ്, വോകാബ്രിയ, കാബെനുവ എന്നിങ്ങനെ വില്‍ക്കുന്നു). ലോകമെമ്പാടുമുള്ള ഏറ്റവും വ്യാപകമായ വൈറസായ എച്ച്‌ഐവി-1 രോഗികളെ ചികിത്സിക്കാന്‍ ഇവ സംയോജിതമായി ഉപയോഗിക്കുന്നു.

2021-ല്‍, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) കാബോട്ടെഗ്രാവിറിനെ (അപ്രെറ്റിയൂഡ് എന്ന പേരില്‍ വില്‍ക്കുന്നത്) ഒരു പ്രതിരോധ മാര്‍ഗമായി അംഗീകരിച്ചു. പ്രാരംഭ രണ്ട് ഡോസുകള്‍ക്ക് ശേഷം, ഒരു മാസത്തെ ഇടവേളയില്‍,രണ്ട് മാസം കൂടുമ്പോള്‍ ഇത് എടുക്കുന്നു. കൂടാതെ 2022 ജൂലൈയില്‍ ലോകാരോഗ്യ സംഘടന ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന കുത്തിവെയ്പ് കാബോടെഗ്രാവിര്‍(CAB-LA) ഒരു പ്രതിരോധ മാര്‍ഗമായി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്.

എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും മുന്നേറ്റമുണ്ടാക്കി കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍; അറിയാം ഗുണവും ദോഷവും
വര്‍ഷത്തില്‍ രണ്ടു തവണ കുത്തിവെയ്പ്; എച്ച്‌ഐവിക്ക് നൂറ് ശതമാനം ഫലപ്രദമായ ചികിത്സയുമായി ഗവേഷകര്‍

പ്രി-എക്സ്പോഷര്‍ പ്രൊഫിലാക്സിസ് മരുന്ന് (പ്രിപ്) വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവെയ്ക്കുന്നത് യുവതികള്‍ക്ക് എച്ച്ഐവി അണുബാധയില്‍നിന്ന് പൂര്‍ണമായി സംരക്ഷണം നല്‍കുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കാണിച്ചിരുന്നു. അണുബാധയുടെ സാധ്യതയുള്ള ആളുകള്‍ക്കായി പ്രിപ് ശിപാര്‍ശ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, കെംസെക്സ് രംഗത്ത് (ഗ്രൂപ്പ് സെക്സില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍), ചില വംശീയ വിഭാഗങ്ങള്‍ (യുഎസിലെ കറുത്തവരും ഹിസ്പാനിക്കുകളും പോലുള്ളവ), ലൈംഗികത്തൊഴിലാളികള്‍, പുരുഷന്മാരോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ എന്നിവരുള്‍പ്പെടെ ഇവയുടെ ഉപയോഗത്തില്‍ ഉള്‍പ്പെടുന്നു.

എച്ച്‌ഐവി ഇല്ലാത്തവരും എന്നാല്‍ എച്ച്‌ഐവി ബാധിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമാണ് പെപ് (PEP) ഉപയോഗിക്കുന്നത്. പെപ് എന്നത് പോസ്റ്റ്-എക്സ്പോഷര്‍ പ്രോഫിലാക്സിസിനെ സൂചിപ്പിക്കുന്നു. ഇത് സാധാരണയായി അത്യാഹിതങ്ങളില്‍ മാത്രമാണ് ശിപാര്‍ശ ചെയ്യപ്പെടുന്നത്. കൂടാതെ ആന്റി റിട്രോവൈറല്‍ തെറാപ്പി അഥവാ ART എന്നറിയപ്പെടുന്ന ചികിത്സകളുണ്ട്. എച്ച്‌ഐവി ബാധിതരായ ആളുകളെ അവരുടെ ശരീരത്തിലെ 'വൈറല്‍ ലോഡ്' എന്ന് വിളിക്കുന്ന എച്ച്‌ഐവിയുടെ അളവ് കുറയ്ക്കാന്‍ ART സഹായിക്കുന്നു. ഇത് അവരുടെ രോഗപ്രതിരോധ പ്രതികരണത്തെയും പിന്തുണയ്ക്കുന്നുണ്ട്.

ഗുളികകള്‍ ഉള്ളപ്പോള്‍ എന്തിനാണ് കുത്തിവെയ്പ്പുകള്‍?

അടുത്ത കാലം വരെ, പ്രിപ്, പെപ്, ആര്‍ട്ട് എന്നിവ ഗുളിക രൂപത്തില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അത് നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ആളുകള്‍ ഗുളികകള്‍ കഴിക്കാന്‍ മറക്കുന്നു. ചിലര്‍ക്ക് ഇവ വിഴുങ്ങാന്‍ പ്രയാസമാണ്, മറ്റുള്ളവര്‍ക്ക് ഗുളികകള്‍ കൈവശം വയ്‌ക്കേണ്ടിവരുകയോ വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും മുന്നേറ്റമുണ്ടാക്കി കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍; അറിയാം ഗുണവും ദോഷവും
വാഴക്കൂമ്പും സുരക്ഷിതമല്ല; വവ്വാലുകളില്‍നിന്ന് നിപ വൈറസ് മനുഷ്യരിലേക്ക് എത്തുന്ന സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന, കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍ 'ചികിത്സയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും എച്ച്‌ഐവി ബാധിതരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ'യെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ്, എസ്ടിഐ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ മെഗ് ഡോഹെര്‍ട്ടി പറഞ്ഞു.

'കുത്തിവയ്ക്കാവുന്ന എച്ച്‌ഐവി മരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് ഗുളികകളുടെ ഭാരം കുറയ്ക്കുന്നതാണ്. ദിവസേന മരുന്നുകള്‍ കഴിക്കുന്നതിനുപകരം, വ്യക്തികള്‍ക്ക് നീണ്ട ഇടവേളകളില്‍ കുത്തിവെയ്പ്പുകള്‍ സ്വീകരിക്കാന്‍ കഴിയും,' ഡോഹെര്‍ട്ടി പറഞ്ഞു. 2022-ല്‍, CAB-LA രണ്ട് പരീക്ഷണങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും ഗുളിക രൂപത്തിലുള്ള പ്രിപുമായി താരതമ്യം ചെയ്യുമ്പോള്‍ എച്ച്‌ഐവി അപകടസാധ്യതയില്‍ 79 ശതമാനം കുറവുണ്ടായതായും ലോകാരോഗ്യ സംഘടന പറഞ്ഞു.

'ശരിയായി എടുത്താല്‍, വൈറസിനെ അടിച്ചമര്‍ത്താന്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന കുത്തിവെയ്പ്പ്, ദിവസേനയുള്ള എആര്‍വി മരുന്നുകളുടെ ഫലപ്രാപ്തിക്ക് സമാനമാണെന്ന് ഡോഹെര്‍ട്ടി പറഞ്ഞു. ഗുളികരൂപത്തിലുള്ള മരുന്നുകളെ അപേക്ഷിച്ച് കുത്തിവെയ്പ്പ് മരുന്നുകള്‍ക്ക് ദഹനനാളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുമെന്ന് ഡോഹെര്‍ട്ടി ചൂണ്ടിക്കാണിച്ചു.

എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലും മുന്നേറ്റമുണ്ടാക്കി കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍; അറിയാം ഗുണവും ദോഷവും
2004 ല്‍ 322 ജീവൻ കവര്‍ന്ന വില്ലന്‍; ഗുജറാത്തിൽ ഭീതിപരത്തി 'ചാന്ദിപുര' വൈറസ്, മരണസംഖ്യ എട്ടായി

കുത്തിവയ്ക്കാവുന്ന എച്ച്‌ഐവി മരുന്നിന്റെ ദോഷങ്ങള്‍ എന്തൊക്കെയാണ്?

ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന എച്ച്‌ഐവി മരുന്നുകള്‍ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഡോസ് ആവൃത്തി എപ്പോഴും തുല്യമായിരിക്കില്ലെന്ന് ഡോഹെര്‍ട്ടി പറഞ്ഞു. കാബോട്ടെഗ്രാവിര്‍, റില്‍പിവിറൈന്‍ എന്നിവയുടെ രണ്ട് മാസത്തെ ആവൃത്തി സൂചിപ്പിച്ചിട്ടുണ്ട്. മറ്റൊരു ചികിത്സാ മരുന്നായ ഇബാസുലിമാബ് (ട്രോഗാര്‍സോ എന്ന് വില്‍ക്കുന്നു) ഓരോ രണ്ടാഴ്ച കൂടുമ്പോഴും കുത്തിവെയ്പിലൂടെയോ ഇന്‍ഫ്യൂഷനിലൂടെയോ നല്‍കുന്നു. മറ്റ് മരുന്നുകളുമായി സംയോജിച്ച് ഇത് കഴിക്കേണ്ടത് ആവശ്യമാണ്.

ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന റില്‍പിവൈറൈന് ശീതീകരണം ആവശ്യമാണ്, ഇത് ഒരു പരിമിതി സൃഷ്ടിക്കുന്നു. ചൂടുള്ള കാലാവസ്ഥയ്ക്കും വിദൂര പ്രദേശങ്ങള്‍ക്കും ഇത് അസൗകര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ ക്രമീകരണങ്ങളില്‍ കുത്തിവെയ്ക്കാവുന്ന എച്ച്‌ഐവി മരുന്നുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് ഉറപ്പാക്കാന്‍ ഈ പരിമിതികള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോഹെര്‍ട്ടി പറഞ്ഞു.

logo
The Fourth
www.thefourthnews.in