വര്‍ധിച്ചുവരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍; ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്ന മാംസവും രോഗകാരണമെന്ന് ഗവേഷകര്‍

വര്‍ധിച്ചുവരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍; ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്ന മാംസവും രോഗകാരണമെന്ന് ഗവേഷകര്‍

ഇടയ്ക്കിടെയുള്ള അണുബാധയില്‍ നിങ്ങളുടെ ഫ്രിഡ്ജും ഒരു ഭാഗമാണെന്നാണ് ഗവേഷകര്‍ പറയുന്നത്
Updated on
2 min read

അറുപത് ശതമാനം സ്ത്രീകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വരുന്ന ഒന്നാണ് മൂത്രത്തിലെ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ (യുടിഐ). ചിലരിലാകട്ടെ വിട്ടുമാറാതെ ഈ അണുബാധ പിന്തുടരുന്നുണ്ടാകും. ഇടയ്ക്കിടെയുള്ള അണുബാധയില്‍ നിങ്ങളുടെ ഫ്രിഡ്ജും ഒരു ഭാഗമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

യുഎസില്‍ നടത്തിയ ഒരു പഠനം പറയുന്നത് മലിനമായ മാംസത്തില്‍ കാണപ്പെടുന്ന Escherichia coli (ഇ കോളി) ബാക്ടീരിയകളാണ് ആവര്‍ത്തിച്ചുള്ള യുടിഐകള്‍ക്ക് പിന്നിലെന്നാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്ന മാംസത്തിലൂടെയും രോഗസാധ്യത സംഭവിക്കാം.

1990 നും 2019 നും ഇടയില്‍ ഏകദേശം 70 ശതമാനം വര്‍ധനവാണ് യുടിഐ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. ഇത് കേസുകളുടെ ഗണ്യമായ വര്‍ധനവ് എടുത്തുകാണിക്കുന്നു. ഈ വര്‍ധനവിനുപിന്നിലെ കാരണങ്ങളെക്കുറിച്ചായിരുന്നു ഗവേഷകര്‍ നിരീക്ഷണം നടത്തിയത്.

എന്താണ് മൂത്രത്തിലെ അുബാധ?

വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉള്‍പ്പെടുന്ന മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന അണുബാധയാണ് മൂത്രാശയ അണുബാധ. ഭൂരിഭാഗം യുടിഐകളും താഴത്തെ മൂത്രനാളിയെയാണ് ബാധിക്കുന്നത്

മൂത്രനാളിയിലൂടെ ബാക്ടീരിയകള്‍ പ്രവേശിച്ച് മൂത്രസഞ്ചിയില്‍ പെരുകാന്‍ തുടങ്ങുമ്പോഴാണ് യുടിഐകള്‍ സാധാരണയായി ഉണ്ടാകുന്നത്. കുടലില്‍ വസിക്കുന്ന ഇ കോളി എന്ന ബാക്ടീരിയയാണ് ഈ അണുബാധകളില്‍ ഭൂരിഭാഗത്തിനും കാരണമാകുന്നത്. ശുചിത്വമില്ലായ്മ, ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ചില ആരോഗ്യ അവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങള്‍ അണുബാധ വികസിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

വര്‍ധിച്ചുവരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍; ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്ന മാംസവും രോഗകാരണമെന്ന് ഗവേഷകര്‍
കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്

'ഇടയ്ക്കിടെയുള്ള യുടിഐകള്‍ പലപ്പോഴും ശരീരഘടനാപരമായ ഘടകങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് സ്ത്രീകളില്‍. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് മൂത്രനാളിയിലേക്കു ബാക്ടീരിയയെ കൊണ്ടുവരാന്‍ കഴിയും. ബീജനാശിനികള്‍ പോലുള്ള ചില ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ആര്‍ത്തവവിരാമ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാം

യൂറിനറി ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷംതന്നെ ചികിത്സ തേടേണ്ടത് പ്രധാനമാണ്. ചികിത്സിച്ചില്ലെങ്കില്‍ യുടിഐ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് എത്തും. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രേരണയും മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതും യുടിഐ ലക്ഷണങ്ങളാണ്. ചികിത്സിക്കാത്ത അണുബാധകള്‍ വൃക്കകളിലേക്ക് വ്യാപിക്കുകയും ഇത് പൈലോനെഫ്രൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. വൃക്ക അണുബാധയുടെ ഗുരുതര പാര്‍ശ്വഫലങ്ങളില്‍ വൃക്ക തകരാറും സെപ്സിസും ഉള്‍പ്പെടുന്നു.

മലിനമായ മാംസവും യുടിഐകളും

യുഎസില്‍ ഓരോ വര്‍ഷവും ഏകദേശം 500,000 യുടിഐകള്‍ക്ക് ഇകോളി അടങ്ങിയ മാംസം കാരണമാകുന്നതായി 2023-ലെ ഒരു പഠനം പറയുന്നു. ഇത് അണുബാധകളുടെ വര്‍ധനവിന് ഒരു പ്രധാന ഘടകമാണ്. സ്റ്റോറുകളില്‍ വില്‍ക്കുന്ന ഇറച്ചി ഉല്‍പ്പന്നങ്ങളില്‍ 30 മുതല്‍ 70 ശതമാനം വരെ ഇ കോളി അടങ്ങിയിട്ടുണ്ട്.

കന്നുകാലികളില്‍ ആന്‌റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗവും മനുഷ്യരില്‍ ആന്‌റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ വികാസത്തിന് സംഭാവന നല്‍കുന്നുണ്ട്. ആന്റിബയോട്ടിക്-റെസിസ്റ്റന്റ് വര്‍ധിച്ചുവരുന്ന യുടിഐ കേസുകളില്‍ പ്രതിരോധം എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് ഒരു നാഷണല്‍ ജിയോഗ്രാഫിക് റിപ്പോര്‍ട്ട് കാണിക്കുന്നു.

വര്‍ധിച്ചുവരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍; ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്ന മാംസവും രോഗകാരണമെന്ന് ഗവേഷകര്‍
നിങ്ങൾ അമിതമായി മധുരം കഴിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

'മാംസത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ ആവര്‍ത്തിച്ചുള്ള യുടിഐകള്‍ക്കു കാരണമാകാമെന്ന് ഡല്‍ഹി സി കെ ബിര്‍ള ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലെ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ ത്രിപ്തി രഹേജ പറയുന്നു. ഇ കോളി അടങ്ങിയ മാംസം കഴിക്കുന്നത് ഈ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കും. അവ മൂത്രനാളിയിലേക്ക് സഞ്ചരിച്ച് അണുബാധയ്ക്ക് കാരണമായേക്കാം. ശരിയായി വേവിക്കാത്ത മാംസം കഴിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. യുടിഐ ഉണ്ടെങ്കില്‍ അത് മറികടക്കാന്‍ ആന്‌റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതുണ്ട്. എന്നാല്‍ ആന്റിബയോട്ടിക് പ്രതിരോധം ചികിത്സ സങ്കീര്‍ണമാക്കും.

മാംസവും യുടിഐയും തമ്മിലുള്ള ബന്ധം ചര്‍ച്ചാവിഷയമായിരിക്കെ, ഇ-കോളിയുടെ ഒരു സ്ട്രെയിനായ എന്ററോഇന്‍വേസീവ് ഇ കോളി വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണ് എന്നതിനാല്‍, സാധ്യമായ രോഗങ്ങളില്‍നിന്ന് സ്വയം പ്രതിരോധിക്കുന്നതിന് കഴിക്കുന്ന ഭക്ഷണങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in