'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം

'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം

ഗാസയിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 120 ഓളം ഇസ്രയേലികളെ മോചിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സന്ധിയായിരിക്കുമെന്നാണ് ഈ ജനറൽമാർ കരുതുന്നത്

ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒന്‍പത് മാസം പിന്നിടുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നതെന്ന് ലോക രാഷ്ട്രങ്ങള്‍ വരെ ചൂണ്ടിക്കാട്ടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത ഉടലെടുത്തുകഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇസ്രയേല്‍ സൈനിക നേതൃത്വം ഗാസയില്‍ വെടിനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഭിന്നത ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം
ഓറഞ്ചും ഒലീവുമെല്ലാം ഓര്‍മയിൽ, പശിയടക്കിയിരുന്ന പാടങ്ങള്‍ വെറും ശവപ്പറമ്പുകൾ; ഇസ്രയേൽ ഗാസയുടെ അന്നം മുട്ടിച്ചതിങ്ങനെ

ഗാസയിൽ വെടിനിർത്തൽ ആരംഭിക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ ഉന്നത ജനറൽമാർ ആഗ്രഹിക്കുവെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 120 ഓളം ഇസ്രയേലികളെ മോചിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സന്ധിയായിരിക്കുമെന്നാണ് ഈ ജനറൽമാർ കരുതുന്നത്. ഇസ്രയേൽ സൈന്യത്തിൽ നിലവിലുള്ളതും നേരത്തെ ഉണ്ടായിരുന്നവരുമായ ആറ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖം കൂടി ഉൾപ്പെടുത്തിയാണ് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് നെതന്യാഹു തള്ളി.

കഴിഞ്ഞ ദശാബ്ദങ്ങൾ പരിശോധിക്കുമ്പോൾ ഇസ്രയേലിൻ്റെ ഏറ്റവും ദൈർഘ്യമേറിയ സൈനിക നടപടിയാണ് ഗാസയിൽ ഇപ്പോൾ നടക്കുന്നത്. ഇത്രയും കാലം നീണ്ട ഒരു സൈനിക നീക്കത്തിന് സേന സജ്ജരായിരുന്നില്ലെന്ന് ഇസ്രയേൽ സൈനിക മേധാവികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുമായി രൂപം കൊള്ളുന്ന നിരന്തര സംഘര്‍ഷങ്ങള്‍ പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹിസ്ബുള്ളക്കെതിരെ കരയുദ്ധം പൊട്ടിപ്പുറപെടുകയാണെങ്കിൽ തങ്ങളുടെ സൈനികരെ മടക്കിയെത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും സൈനിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഹമാസുമായി ഉടമ്പടിയിൽ എത്തിയാൽ അത് ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷങ്ങളും അയവുവരുത്തുന്നതിന് എളുപ്പമാക്കുമെന്നാണ്.

ജനറൽ സ്റ്റാഫ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന, ഇസ്രായേലിൻ്റെ സൈനിക നേതൃത്വം, സൈനിക മേധാവി, ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി, കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ കമാൻഡർമാർ, മിലിട്ടറി ഇൻ്റലിജൻസ് മേധാവി എന്നിവരുൾപ്പെടെ ഏകദേശം 30 മുതിർന്ന ജനറലുകൾ ഉൾപ്പെടുന്നതാണ്. സുരക്ഷാ കാരണങ്ങളാൽ പേരുവിവരങ്ങൾ മറച്ചുവെച്ചാണ് പല ഉദ്യോഗസ്ഥരും ന്യൂയോർക് ടൈംസിനോട് സംസാരിച്ചത്.

യുദ്ധാനന്തര പദ്ധതി ആവിഷ്കരിക്കാനോ അതിൽ പ്രതിജ്ഞാബദ്ധനാകമോ നെതന്യാഹു ഒരുക്കമല്ലെന്ന് വ്യക്തമായതോടെയാണ് വെടി നിർത്തൽ സംബന്ധിച്ച സൈന്യത്തിന്റെ നിലപാടിൽ വലിയ മാറ്റം ഉണ്ടായത്. " സൈന്യം ബന്ദികളുടെ കൈമാറ്റത്തെയും വെടിനിർത്തലിനെയും പൂർണ്ണമായും പിന്തുണക്കുന്നു," കഴിഞ്ഞ വർഷം ആദ്യം വരെ ഇസ്രയേലിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി പതിവായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഇയാൽ ഹുലത പറയുന്നു.
'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം
ഫ്രഞ്ച് തിരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷത്തെ തടയാൻ നൂറുകണക്കിന് മധ്യ-ഇടതുപക്ഷ സ്ഥാനാർഥികൾ പിന്മാറി; ശ്രമം വോട്ട് ഏകീകരണം

"ഒരു വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകുമെന്ന് സൈന്യം കരുതുന്നുണ്ട്. ഗാസയിൽ നടപടികളിൽ താത്കാലിക വിരാമം ഉണ്ടായാൽ ലെബനിൽ നിന്നുള്ള ഭീഷണിയുടെ തീവ്രത കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. അവരുടെ പക്കൽ യുദ്ധസാമഗ്രികൾ കുറവാണ്. സൈനികര്‍ ക്ഷീണിതരാണ്. അതിനാൽ ഹിസ്ബുള്ളയുമായി ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ തന്നെയും ഗാസയിലെ ഒരു താൽക്കാലിക വിരാമം തങ്ങൾക്ക് കൂടുതൽ സമയം നൽകുമെന്ന് അവർ കരുതുന്നു," ഇയാൽ ഹുലത വ്യക്തമാക്കുന്നത്.

എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് സ്വകാര്യമായോ അല്ലാതെയോ സൈന്യം ബെഞ്ചമിൻ നെതന്യാഹുവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ പല സന്ദർഭങ്ങളിലും സൈന്യവും സർക്കാരും തമ്മിൽ ഇക്കാര്യത്തിലുള്ള ഭിന്നത പൊതുമധ്യത്തിൽ വ്യക്തമാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നിവയുൾപ്പെടെ അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയതിനുശേഷം മാത്രമേ സൈനിക നടപടികൾ അവസാനിപ്പിക്കൂ എന്നാണ് നെതന്യാഹുവിന്റെ പക്ഷം.

'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം
യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്: ബൈഡനെ നീക്കണമെന്ന ആവശ്യം ശക്തം, പകരക്കാരനായി ഗാവിൻ ന്യൂസോം ?

എന്നാൽ അത്ര വേഗത്തില്‍ സാധ്യമാകുന്ന ഒന്നല്ല സൈന്യം മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്ന് അടുത്തിടെ ഇസ്രയേലിൻ്റെ ഉന്നത സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞത് വലിയ ചർച്ചയായിരുന്നു. "ഹമാസ് ഒരു പ്രത്യയശാസ്ത്രമാണ്, നമുക്ക് ഒരു പ്രത്യയശാസ്ത്രം ഇല്ലാതാക്കാൻ കഴിയില്ല. അത് ആളുകളുടെ ഹൃദയത്തിൽ വേരൂന്നിയതാണ്," എന്നാണ് അദ്ദേഹം പറഞ്ഞത്. ബന്ദികളെ മോചിപ്പിക്കുക എന്നതാണ് ഇസ്രേയലിന്റെ മറ്റൊരു ലക്ഷ്യം. അവരെ മോചിപ്പിക്കാനുള്ള തുടർ സൈനിക നടപടി കൂടുതൽ രക്തച്ചൊരിച്ചിലുകളിലേക്കും മരണങ്ങളിലേക്കും നയിക്കാനും സാധ്യതയുണ്ട്. ഒക്ടോബറിൽ ഗാസയിലേക്ക് കൊണ്ടുപോയ 250 ബന്ദികളിൽ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോൾ തടവിൽ ഉള്ളത്.

ഗാസ പിടിച്ചെടുക്കുന്നതിനോ മറ്റ് പലസ്തീന്‍ നേതാക്കൾക്ക് നിയന്ത്രണം കൈമാറുന്നതിനോ നെതന്യാഹു തയ്യാറാകാതെ വരുന്നതിനാൽ സൈന്യത്തിന്റെ ഊർജ്ജവും വെടിക്കോപ്പുകളും ക്രമേണ ഇല്ലാതാക്കുന്ന ശാശ്വതമല്ലാത്ത യുദ്ധമായി ഇപ്പോഴത്തെ നടപടികൾ മാറുമെന്ന് സൈന്യം ഭയപ്പെടുന്നു. ബന്ദികൾ ബന്ദികളായും ഹമാസ് നേതാക്കൾ സ്വാതന്ത്രരായും തുടരുന്നിടത്തോളം കാലം നടപടികൾ നീണ്ട് പോവുകയും ചെയ്യും. അതിനാൽ ബന്ദികളാക്കിയവരെ തിരികെ ലഭിക്കുന്നതിന് പകരമായി ഹമാസിനെ ഇപ്പോൾ അധികാരത്തിൽ നിർത്തുക എന്നതാണ് ഇസ്രയേലിന് ഉള്ളതിൽ മെച്ചപ്പെട്ട ഓപ്‌ഷനെന്ന് ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ച പല ഉന്നത നേതാക്കളും സമ്മതിക്കുന്നു.

'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം
പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബ്രിട്ടൻ; കൺസർവേറ്റീവ് പാർട്ടി ആധിപത്യം അവസാനിക്കുമോ ഇത്തവണ?

എന്നാൽ ഹമാസിനെ ഗാസയിൽ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന സാഹചര്യത്തെ നെതന്യാഹു ഒരു തരത്തിലും പിന്തുണക്കില്ല. തന്റെ സഖ്യസർക്കാരിനെ വീഴ്ത്താൻ വരെ അത്തരമൊരു സാഹചര്യത്തിനാകും എന്ന ധാരണ നെതന്യാഹുവിനുണ്ടാകും. ഹമാസ് പരാജയപ്പെടാതെ യുദ്ധം അവസാനിച്ചാൽ സഖ്യം ഉപേക്ഷിക്കുമെന്നാണ് ചില സഖ്യ കക്ഷികളും നിലപാട് എടുത്തിരുന്നു.

കുറഞ്ഞത് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും തീവ്രമായ സൈനിക നടപടികളാണ് ഇപ്പോൾ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പം ഗാസയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതായ ആക്രമണങ്ങളും ഇത്തവണയായിരുന്നു.

ഒക്ടോബറിന് ശേഷം 300-ലധികം ഇസ്രയേൽ സൈനികർ ഗാസയിൽ കൊല്ലപ്പെട്ടു. 4,000-ലധികം സൈനികർക്ക് പരിക്കേറ്റു. നിരവധി പേർ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അനുഭവിക്കുന്നു. സൈന്യത്തിന് ഷെല്ലുകളും ടാങ്കുകൾ, സൈനിക ബുൾഡോസറുകൾ, കവചിത വാഹനങ്ങൾ എന്നിവയുടെ സ്‌പെയർ പാർട്‌സും ഇല്ലെന്ന് ഉദ്യോഗസ്ഥരിൽ പലരും പറയുന്നു.

'ആയുധവും ആത്മവിശ്വാസവും കുറയുന്നു', ഇസ്രയേൽ സൈന്യം ഗാസയിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നു, സർക്കാരുമായി ഭിന്നതയും രൂക്ഷം
ഡൊണാള്‍ഡ് ട്രംപിന് യുഎസ് സുപ്രീം കോടതിയുടെ 'സംരക്ഷണം'; ക്രിമിനല്‍ കേസുകളില്‍ പലതിലും വിചാരണ നേരിടേണ്ടിവരില്ല

വെടിനിർത്തൽ വേണമെന്ന് ഇസ്രയേൽ സൈനിക നേതൃത്വം ആഗ്രഹിക്കുന്നതിന് കാരണങ്ങൾ നിരവധിയാണ്. എന്നാൽ വിഷയത്തിൽ സൈന്യവും സർക്കാരും തമ്മിൽ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. അതേസമയം ഗാസയിൽ ആയിരങ്ങൾ ജീവൻ രക്ഷിക്കാനായി ദിവസവും പലായനം ചെയ്യുകയും വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മടങ്ങുകയും ചെയ്യുന്നു. ദിവസവും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നു. ഈ കണക്കുകളിൽ പെടാത്ത പതിനായിരക്കണക്കിനാളുകൾ ഗാസയിലെ കെട്ടിടങ്ങൾക്കടിയിലും കൂട്ടക്കുഴിമാടങ്ങളിലും ഒടുങ്ങുന്നു.

logo
The Fourth
www.thefourthnews.in