ഷമീർ, സ്റ്റെഫിൻ, ആകാശ് ശശിധരൻ നായർ
ഷമീർ, സ്റ്റെഫിൻ, ആകാശ് ശശിധരൻ നായർ

കുവൈറ്റ് അപാർട്മെന്റ് തീപിടിത്തം: മരണം 49, 11 പേർ മലയാളികൾ; നോര്‍ക്കയില്‍ ഗ്ലോബല്‍ കോണ്ടാക്ട് സെന്ററും ഹെല്‍പ് ഡെസ്‌കും

മലയാളികളടക്കം ഇരുന്നൂറോളം പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.
Updated on
2 min read

കുവൈറ്റിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 11 മലയാളികൾ. ആകെ 21 പേരെ ഇതിനകം തിരിച്ചറിഞ്ഞു. ഒമ്പതു മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് ണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ, കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി ‌ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 49 ആയി വർധിച്ചു. ഇതിൽ 25 പേർ മലയാളികളാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ഷമീർ ഉമറുദ്ദീൻ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞ 21 പേർ. വിവിധ ആശുപത്രികളിൽ വെച്ചാണ് ഇവർ മരിച്ചത്.

ഷമീർ, സ്റ്റെഫിൻ, ആകാശ് ശശിധരൻ നായർ
കുവൈറ്റിൽ തൊഴിലാളികളുടെ അപ്പാർട്ട്മെന്റിൽ തീപിടിത്തം, മലയാളികള്‍ ഉള്‍പ്പെടെ 49 മരണം, ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

മംഗഫ് നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ തൊഴിലാളി ക്യാമ്പ് സ്ഥിതിചെയ്യുന്ന ആറ് നില കെട്ടിടത്തിൽ പുലര്‍ച്ചെ നാലോടെയാണു തീപിടിച്ചത്. മലയാളികളടക്കം ഇരുന്നൂറോളം പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.

ദുരന്തത്തിനരയായവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് വിവരം. മരിച്ചവരുടെ എണ്ണം 40 കടന്നതായി വിവിധ പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കെട്ടിടത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി പേർക്ക് പരുക്കേറ്റു.

ഉറക്കത്തിനിടെ വലിയതോതിലുള്ള പുക ശ്വസിച്ചാണ് പലരുടെയും മരണമെന്നാണ് റിപ്പോർട്ടുകൾ. മലയാളി ഉടമയായ എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് തീപിടിച്ച കെട്ടിടം. മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. താഴത്തെ നിലയിലുള്ള അടുക്കളയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെട്ടിട ഉടമയ്ക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിട ഉടമയെയും പരിപാലനച്ചുമതലുള്ളയാളെയും കമ്പനി ഉടമയെയും അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്യാൻ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് ഉത്തരവിട്ടു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിരവധി പ്രധാന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

ദുരന്തത്തിനരയായവരെ സഹായിക്കുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കുവൈറ്റിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ ആരംഭിച്ചു. ഫോൺ: +965-65505246. അപകടസ്ഥലവും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക സന്ദർശിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പ്രധാന നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് അനുശോചനമറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വിദേശകാര്യ സഹമന്ത്രി കീർത്തൻ വർധൻ സിങ് ഉടൻ കുവൈറ്റിലേക്കു പുറപ്പെടും.

അടിയന്തര ഇടപെടൽ വേണം: കേന്ദ്രത്തോട് മുഖ്യമന്ത്രി

കുവൈറ്റ് തീപിടുത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.

''ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണം,'' മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.

നോര്‍ക്കയില്‍ ഗ്ലോബല്‍ കൊണ്ടാക്ട് സെന്ററും കുവൈറ്റില്‍ ഹെല്‍പ് ഡെസ്‌കും

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ തുടങ്ങി. കുവൈറ്റില്‍ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിത്.

മരണമടഞ്ഞവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അതിനുള്ള ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍:-

അനുപ് മങ്ങാട്ട് +965 90039594

ബിജോയ് +965 66893942

റിച്ചി കെ ജോര്‍ജ് +965 60615153

അനില്‍ കുമാര്‍ +965 66015200

തോമസ് ശെല്‍വന്‍ +965 51714124

രഞ്ജിത്ത് +965 55575492

നവീന്‍ +965 99861103

അന്‍സാരി +965 60311882

ജിന്‍സ് തോമസ് +965 65589453,

സുഗതന്‍ - +96 555464554, കെ. സജി - + 96599122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

logo
The Fourth
www.thefourthnews.in