ഗാസയിലെ വെടിനിർത്തൽ: ചർച്ചകൾ നിർത്തി,  അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ

ഗാസയിലെ വെടിനിർത്തൽ: ചർച്ചകൾ നിർത്തി, അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ

ഖത്തർ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം രാത്രി പുറത്തുവിട്ട മധ്യസ്ഥ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, ചർച്ചയിൽ പുരോഗതിയുണ്ടെന്നും അറിയിച്ചു
Updated on
1 min read

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ വെടിനിർത്തലിനുവേണ്ടി വ്യാഴാഴ്ച ഖത്തറിൽ ആരംഭിച്ച മധ്യസ്ഥ ചർച്ചകൾ നിർത്തിവച്ചു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ച അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം രാത്രി പുറത്തുവിട്ട മധ്യസ്ഥ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുനഃരാരംഭിക്കുന്നതിനായി ഈജിപ്തിലെ കെയ്റോയിലേക്കു ചൊവ്വാഴ്ച പ്രതിനിധിയെ അയയ്ക്കുമെന്ന് ഖത്തർ സ്ഥിരീകരിച്ചു. രണ്ടുദിവസമായി ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ, മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറിനെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടന്നത്. ഇതിന്റെ തുടർചർച്ചകളാകും അടുത്തയാഴ്ച നടക്കുക. ഈ കരാർ ജൂലൈയിൽ ഹമാസും അംഗീകരിച്ചിരുന്നു.

ഹമാസ് പ്രതിനിധി ചർച്ചകളിൽ പങ്കെടുത്തില്ലെങ്കിലും അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നതായാണ് വിവരം. ഇസ്രയേലിനെതിരെ ഇറാന്റെ ഭീഷണി നിലനിൽക്കെ, അതിന് തടയിടാനുള്ള സുപ്രധാന മാർഗമായാണ് വെടിനിർത്തൽ ചർച്ചകൾ കരുതപ്പെടുന്നത്.

അതേസമയം, ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തടസം സൃഷ്ടിക്കുന്നത് ഇസ്രയേലാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. നിരന്തരമായി ചർച്ചകൾ വിഫലമാകുന്നത് ഇസ്രയേൽ നിലപാടുമൂലമാണെന്നും അംഗീകരിക്കാൻ കഴിയാത്ത ഉപാധികൾ അവർ മുന്നോട്ടുവെയ്ക്കുന്നുവെന്നും ഹമാസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു.

ഗാസയിലെ വെടിനിർത്തൽ: ചർച്ചകൾ നിർത്തി,  അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ
പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം വേഗത്തിലാക്കാൻ ഉത്തരവിട്ട് അമേരിക്ക; നടപടി ഇറാന്റെ ഭീഷണി നിലനില്‍ക്കെ

ജൂലൈ രണ്ടിന് ഹമാസ് അംഗീകരിച്ച, ബൈഡൻ മുന്നോട്ടുവച്ച കരാറിൽ നിരവധി കൂട്ടിച്ചേർക്കലുകൾ ഇസ്രയേൽ നടത്തിയതായി നേരത്തെ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം പത്താം തവണയാണ് ആന്റണി ബ്ലിങ്കൻ നെതന്യാഹുവിനെ സന്ദർശിക്കുന്നത്. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം.

ഗാസയിലെ വെടിനിർത്തൽ: ചർച്ചകൾ നിർത്തി,  അടുത്തയാഴ്ച ഈജിപ്തിൽ പുനഃരാരംഭിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ
'ഏജന്റ് സാഡ്‌നെസ്' ടൂത്ത് പേസ്റ്റിൽ കലർത്തിയ വിഷം, മരണം മാസങ്ങൾ കൊണ്ട് ഇഞ്ചിഞ്ചായി! മൊസാദിന്റെ ക്രൂരതകൾ നിഴലിക്കുന്ന വാദി ഹദ്ദാദി വധം

ചർച്ചകൾ തുടരുന്നതിനിടെ, ഗാസയിൽ പലയിടങ്ങളിലായി ഇസ്രയേൽ കനത്ത ആക്രമണങ്ങൾ നടത്തിയിരുന്നു. വടക്കൻ ഗാസയിലെ സുരക്ഷിത താവളങ്ങളായി ഇസ്രയേൽ പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ സൈന്യം ഉത്തരവിറക്കിയിട്ടുണ്ട്. മധ്യഗാസയിലെ അസ്- സവയ്‌ദയിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശം പത്ത് പേർ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടത് 40,005 പേരാണ്. 92,401 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in