യുഎൻ സമാധാന സേന ആസ്ഥാനത്തിനുനേരെയുള്ള ആക്രമണത്തിനു പിന്നാലെ
ലെബനീസ് സൈനികരെ കൊലപ്പെടുത്തി ഇസ്രയേൽ

യുഎൻ സമാധാന സേന ആസ്ഥാനത്തിനുനേരെയുള്ള ആക്രമണത്തിനു പിന്നാലെ ലെബനീസ് സൈനികരെ കൊലപ്പെടുത്തി ഇസ്രയേൽ

ലെബനനിലെ യുഎൻ ആസ്ഥാനത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് ലെബനൻ സൈന്യത്തിനുനേരെയും ആക്രമണം
Updated on
1 min read

ലെബനനിലെ യുഎൻ സമാധാന സേനയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ലെബനീസ് സൈനികരെയും കൊലപ്പെടുത്തി ഇസ്രയേൽ. ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. ലെബനനിലെ യുഎൻ ആസ്ഥാനത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് ലെബനൻ സൈന്യത്തിനുനേരെയും ആക്രമണം.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് സമാധാന സേനയെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ നടന്നത്. ഇതിനെതിരെ ലോകരാജ്യങ്ങൾ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തുവന്നിരുന്നു. ലെബനനിലുടനീളം ഇസ്രയേൽ നടത്തുന്ന കനത്ത വ്യോമാക്രമണങ്ങൾക്കും കര അധിനിവേശത്തിനുമിടയിലാണ്, തെക്കൻ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ നാക്കോറയിലെ ആസ്ഥാനം ഇസ്രയേൽ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇത് വഴിവച്ചിട്ടുണ്ട്.

യുഎൻ സമാധാന സേന ആസ്ഥാനത്തിനുനേരെയുള്ള ആക്രമണത്തിനു പിന്നാലെ
ലെബനീസ് സൈനികരെ കൊലപ്പെടുത്തി ഇസ്രയേൽ
ആണവായുധ വിമുക്ത ലോകത്തിനായുള്ള അതിജീവിതരുടെ പോരാട്ടം; എന്താണ് നിഹോൻ ഹിഡാൻക്യോ?

തെക്കൻ ബിൻ്റ് ജെബെയിൽ പ്രവിശ്യയിലെ സൈനിക ചെക്ക് പോയിൻ്റിന് സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു രണ്ടുപേർ കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണം ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ വിശദീകരണം.

ഒരു വർഷം മുമ്പ് ഗാസയിൽ ആരംഭിച്ച സംഘർഷം വ്യാപിപ്പിക്കുന്നതിനിടെയാണ് യുഎൻ കേന്ദ്രത്തിനുനേരെയും നേരെയും ഷെല്ലാക്രമണം ഉണ്ടാകുന്നത്. ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ആ​ക്രമണം. കഴിഞ്ഞ ഒരുവർഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേലി സൈന്യം നടത്തുന്നതെന്ന് യു എൻ പ്രതികരിച്ചിരുന്നു. കൂടാതെ നിരവധി ലോകനേതാക്കളും ഇസ്രയേലിന്റെ ചെയ്തികളിൽ ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു. നീതികരിക്കാനാവാത്ത നടപടിയാണ് ഇസ്രയേലിന്റേതെന്ന് ഫ്രാൻസും ഇറ്റലിയും സ്പെയിനും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും അപലപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഇസ്രയേൽ.

യുഎൻ സമാധാന സേന ആസ്ഥാനത്തിനുനേരെയുള്ള ആക്രമണത്തിനു പിന്നാലെ
ലെബനീസ് സൈനികരെ കൊലപ്പെടുത്തി ഇസ്രയേൽ
ചെന്നൈ കവരൈപേട്ടയില്‍ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റി, മൂന്നെണ്ണത്തില്‍ അഗ്നിബാധ

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സെൻട്രൽ ബെയ്‌റൂട്ടിൽ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടത് 22 പേരാണ്. അതേസമയം, വടക്കൻ ഗാസയിലും ഏകദേശം 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒക്ടോബർ ഏഴിന് ശേഷം കുറഞ്ഞത് 42,126 പലസ്തീനികൾ ഗാസയിലെ ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in