ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്

2024 ജൂൺ 12-20 വരെയും ജൂൺ 21-29 വരെയും രണ്ട് യാത്രകളാണ് കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്
Updated on
2 min read

ടെറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ സമുദ്ര പേടകം തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. എന്നാൽ ടെറ്റാനിക്കിന്റെ ശേഷിപ്പ് കാണാനുള്ള സമുദ്ര പര്യവേഷണത്തിന്റെ പരസ്യം ഇപ്പോഴും ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസിന്റെ വൈബ്സൈറ്റിൽ സജീവമാണ്. ഈ വർഷത്തെ യാത്ര തുടരുകയാണെന്നും അടുത്ത വർഷം രണ്ട് യാത്രകൾക്കായി അപേക്ഷ നൽകാമെന്നുമാണ് പരസ്യം വ്യക്തമാക്കുന്നത്. ടൈറ്റാനിക് കണ്ട അപൂർവം ചിലരിലൊരാളാകൂ എന്നതാണ് പരസ്യ വാചകം.

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്
ടൈറ്റൻ അപകടം അഞ്ച് ഏജൻസികൾ അന്വേഷിക്കും ; മാതൃകപ്പലിലെ ശബ്ദരേഖകളും ഡേറ്റയും പരിശോധനയ്ക്ക്

ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ് നടത്തുന്ന അടുത്ത വർഷത്തെ സമുദ്രയാത്രയ്ക്കുള്ള തീയതി ജൂൺ 12-20 വരെയും ജൂൺ 21-29 വരെയും എന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്
"ഇതാണ് സംഭവിക്കുക എന്ന് 100% ഉറപ്പായിരുന്നു"; ടൈറ്റനിലെ അനുഭവം ഓർത്തെടുത്ത് മുൻ സഞ്ചാരികൾ

പരസ്യം അനുസരിച്ച് ഒരാൾക്ക് 2.5 ലക്ഷം ഡോളറാണ് യാത്രയുടെ ചെലവ്. സമുദ്ര പേടകത്തിലെ ഡൈവ്, സ്വകാര്യ താമസ സൗകര്യങ്ങൾ, ആവശ്യമായ പരിശീലനം, ഭക്ഷണം എന്നിവയെല്ലാം ഈ തുകയിൽ ഉൾപ്പെടും ഇതിൽ ഉൾപ്പെടുന്നു. പരമാവധി ആറ് പേർക്കാണ് യാത്രയിൽ പങ്കെടുക്കാൻ സാധിക്കുക. കുറഞ്ഞ പ്രായപരിധി 17 വയസ്സാണ്. വിശദാംശങ്ങൾക്കൊപ്പം പര്യവേഷണത്തിൽ നിന്നുള്ള ദൃശ്യങ്ങളും അനുഭവങ്ങൾ പങ്കിടുന്ന ആളുകളുടെ വീഡിയോകളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്
ടൈറ്റന് സംഭവിച്ചത് കറ്റാസ്ട്രോഫിക് ഇംപ്ലോഷന്‍ ആകാം, സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ നല്‍കുന്ന സൂചന

എട്ട് പകലും ഏഴ് രാത്രിയും നീണ്ടുനിൽക്കുന്നതാണ് ടൈറ്റാനിക്കിലേക്കുള്ള യാത്ര. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള സെന്റ് ജോൺസിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്ര പേടകത്തിലെയാത്ര മൂന്നാം ദിവസം ആരംഭിച്ച് 7-ാം ദിവസം അവസാനിക്കും. എട്ടാം ദിവസം സെന്റ് ജോൺസിൽ തിരികെയെത്തും.

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്
ആ യാത്രയ്ക്ക് സുലേമാന്‍ ഭയന്നു; ടൈറ്റനില്‍ പോയത് അച്ഛനെ സന്തോഷിപ്പിക്കാന്‍

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂൺ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയർന്ന മർദത്തിൽ പേടകം തകർന്നാണ് അപകടമുണ്ടായത്.

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്
ടൈറ്റന് സംഭവിച്ചതെന്ത്? പരമാവധി അവശിഷ്ടങ്ങൾ പുറത്തെത്തിക്കും; ലക്ഷ്യം സ്ഫോടനകാരണം കണ്ടെത്തൽ

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍, ജലപേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

സിഇഒ അടക്കം കൊല്ലപ്പെട്ടിട്ടും യാത്ര സംബന്ധിച്ച പരസ്യം ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ് പിൻവലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

logo
The Fourth
www.thefourthnews.in