ഇമ്രാൻ ഖാൻ
ഇമ്രാൻ ഖാൻ

സൈഫർ കേസ്: ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന് കുറ്റപത്രം

നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെയും ഷാ മഹ്‌മൂദ് ഖുറേഷിയുടെയും വിചാരണ ഉടനെ ആരംഭിക്കണമെന്നും എഫ്ഐഎ കോടതിയോട് അഭ്യര്‍ത്ഥിച്ചു
Updated on
1 min read

സൈഫര്‍ കേസില്‍ മുന്‍ പാക് പ്രധാനമന്ത്രിയും തെഹരീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി നോതുവമായ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയും കുറ്റക്കാരെന്ന് പാക് അന്വേഷണ ഏജന്‍സി. ഇരുവര്‍ക്കുമെതിരേ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) ഇന്ന് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെയും ഷാ മഹ്‌മൂദ് ഖുറേഷിയുടെയും വിചാരണ ഉടനെ ആരംഭിക്കണമെന്നും എഫ്ഐഎ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഇമ്രാൻ ഖാൻ
സൈഫർ കേസ്: ഇമ്രാൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ ഒന്നുവരെ നീട്ടി

എന്നാൽ പിടിഐയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആസാദ് ഉമറിനെ എഫ്‌ഐഎയുടെ കുറ്റാരോപിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അസം ഖാനെ കേസില്‍ ഇമ്രാനെതിരെയുള്ള പ്രധാന ദൃക്‌സാക്ഷിയായി എഫ്‌ഐഎ ഹാജരാക്കിയിട്ടുമുണ്ട്. 161, 164 വകുപ്പുകള്‍ പ്രകാരം അന്വേഷണ റിപ്പോര്‍ട്ടില്‍ അസം ഖാന്റെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇമ്രാൻ ഖാൻ
ഇമ്രാൻ ഖാൻ ജയിലിൽ തുടരും; സൈഫർ കേസിൽ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 13 വരെ നീട്ടി

മാര്‍ച്ച് 27ന് ഇമ്രാന്‍ ഖാന്റെയും ഷാ മഹമൂദ് ഖുറേഷിയും നടത്തിയ പ്രസംഗങ്ങളുടെ ട്രാന്‍സ്‌ക്രിപ്റ്റും എഫ്‌ഐഎ കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടാതെ, കുറ്റപത്രത്തിനൊപ്പം 28 സാക്ഷികളുടെ പട്ടികയും എഫ്‌ഐഎ കോടതിയില്‍ സമര്‍പ്പിച്ചതായി പാകിസ്ഥാന്‍ ഒബ്‌സര്‍വര്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ സെക്രട്ടറി ആസാദ് മജീദ്, മുന്‍ വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹ്‌മൂദ്, അഡീഷണല്‍ വിദേശകാര്യ സെക്രട്ടറി ഫൈസല്‍ നിയാസ് തിര്‍മിസി എന്നിവരുടെ പേരുകളും സാക്ഷി പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വാഷിംഗ്ടണിലെ പാക്‌ എംബസി അയച്ച രഹസ്യ കോഡുകളായ സൈഫര്‍ പരസ്യമായി വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ ആരോപണം. പോലീസും തെഹരീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള ദീര്‍കാല സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ ഖാനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ റിമാന്‍ഡ് ആദ്യം സെപ്റ്റംബര്‍ 13 വരെയും പിന്നീട് സെപ്റ്റംബര്‍ 26 വരെയും കോടതി നീട്ടുകയായിരുന്നു.

അതേസമയം, മെയ് 9ന് നടന്ന സര്‍ക്കാര്‍ വിരുദ്ധ അക്രമം ആസൂത്രണം ചെയ്യുന്നതില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റ് നിരവധി ഉന്നത നേതാക്കള്‍ക്കും നേരിട്ട് പങ്കുണ്ടെന്നറിയിച്ച് സംയുക്ത അന്വേഷണ സംഘം വ്യാഴാഴ്ച തീവ്രവാദ വിരുദ്ധ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in