600ലേറെ യുക്രെയ്‌ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ; വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് പിന്നാലെ മിസൈലാക്രമണം

600ലേറെ യുക്രെയ്‌ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ; വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് പിന്നാലെ മിസൈലാക്രമണം

വെടിനിര്‍ത്തലിനിടയിലും റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍
Updated on
1 min read

കിഴക്കന്‍ യുക്രെയ്‌നിലെ റാമറ്റോസ്‌കില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 600ലേറെ യുക്രെയ്ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യയുടെ അവകാശവാദം. യുക്രെയ്ന്‍ റഷ്യയുടെ 89 സൈനികരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരനടപടിയാണ് സ്വീകരിച്ചതെന്ന് റഷ്യ വ്യക്തമാക്കി. പുടിന്‍ പ്രഖ്യാപിച്ച 36 മണിക്കൂര്‍ വെടിനിര്‍ത്തില്‍ അവസാനിച്ചതിന് പിന്നാലെ റഷ്യ യുക്രെയ്‌നില്‍ മിസൈലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. യുക്രെയ്നിലെ ഏഴ് മേഖലകളിലാണ് റഷ്യയുടെ വ്യാപക ആക്രമണമുണ്ടായത്. എന്നാല്‍ വെടിനിര്‍ത്തലിനിടയിലും റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ ആരോപിച്ചു. മറുപടിയായി റഷ്യന്‍ നിയന്ത്രണത്തിലുള്ള ഡോണട്സ്കില്‍ രണ്ട് താപവൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തിയതായും യുക്രെയ്ന്‍ അവകാശപ്പെട്ടു.

600ലേറെ യുക്രെയ്‌ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ; വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് പിന്നാലെ മിസൈലാക്രമണം
വെടിനിർത്തല്‍ റഷ്യയുടെ തന്ത്രം, സൈനികമുന്നേറ്റം തടയാനുള്ള ശ്രമമെന്ന് യുക്രെയ്ൻ

വെളളിയാഴ്ച മാത്രം റഷ്യൻ സൈന്യം ഖേഴ്സൺ മേഖലയിൽ 39 തവണ ഷെല്ലാക്രമണം നടത്തിയെന്നാണ് ഗവർണർ യാരോസ്ലാവ് യാനുഷെവിച്ച് പറയുന്നത്. റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു ഫയർ സ്റ്റേഷനുൾപ്പെടെ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും തീപിടിച്ചു. ഖാർകിവിന്റെ വടക്കുകിഴക്കൻ മേഖലയിലും റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച് ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ കിഴക്കൻ ലുഹാൻസ്ക് പ്രവിശ്യയിൽ റഷ്യൻ സൈന്യം 14 തവണ ഷെല്ലാക്രമണം നടത്തി. ഖാർകിവിന്റെ വടക്കുകിഴക്കൻ മേഖലയില്‍ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി വാണിജ്യ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ തീപിടിച്ചു.

ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ 36 മണിക്കൂർ വെടിനിർത്താൻ റഷ്യ മുതിർന്നെങ്കിലും യുക്രെയ്ന്‍ അം​ഗീകരിച്ചിരുന്നില്ല. ഇതോടെയാണ് റഷ്യ സ്വയം വെടിനിർത്തൽ പ്രഖ്യാപിച്ചത്. റഷ്യയുടെ വെടിനിർത്തല്‍ പ്രഖ്യാപനം യുക്രെയ്ന്റെ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമമാണെന്ന് പ്രസിഡന്റ് സെലൻസ്കി ആരോപിച്ചിരുന്നു. കിഴക്കൻ ഡോൺബാസ് മേഖലയിൽ യുക്രെയ്‌ൻ മുന്നേറ്റം തടയാനും കൂടുതൽ സൈനികരെയും ആയുധങ്ങളും കൊണ്ടുവരാനുമായി മറ സൃഷ്ടിക്കാനുള്ള തന്ത്രമാണ് റഷ്യയുടേതെന്നായിരുന്നു സെലൻസ്കിയുടെ ആരോപണം.

logo
The Fourth
www.thefourthnews.in