വില സ്ഥിരത നിലനിർത്തണം; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദിയും ഒപെക്+ രാജ്യങ്ങളും

വില സ്ഥിരത നിലനിർത്തണം; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദിയും ഒപെക്+ രാജ്യങ്ങളും

മെയ് മാസം മുതൽ ഈ വർഷം അവസാനം വരെ 500,000 ബാരലായി (ബിപിഡി) പ്രതിദിന ഉത്പാദനം കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്
Updated on
1 min read

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യയും മറ്റ് ഒപെക് പ്ലസ് രാജ്യങ്ങളും. മെയ് മാസം മുതൽ ഈ വർഷം അവസാനം വരെ 5,00,000 ബാരലായി (ബിപിഡി) പ്രതിദിന ഉത്പാദനം കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാ​ഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് വിശദീകരണം. ഈ വർഷം അവസാനം വരെ സ്ഥിതി തുടരുമെന്നും റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്ക് പറഞ്ഞു.

വില സ്ഥിരത നിലനിർത്തണം; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദിയും ഒപെക്+ രാജ്യങ്ങളും
എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കല്‍: സൗദിക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്, ബന്ധം വഷളാകുന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈത്ത്, ഇറാഖ്, ഒമാൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളും ഇതേ കാലയളവിൽ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇ 1,44,000 ബിപിഡിയും, കുവൈത്ത് 1,28,000 ബിപിഡിയുമായി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,000 ബിപിഡിയും, ഒമാൻ 40,000 ബിപിഡി, അൾജീരിയ 48,000 ബിപിഡിയുമായി കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വില സ്ഥിരത നിലനിർത്തണം; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദിയും ഒപെക്+ രാജ്യങ്ങളും
ഉത്പാദനം വെട്ടിക്കുറച്ച് OPEC+: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും, റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ഉൾപ്പെടുന്ന ഒപെക് നവംബർ മുതൽ വർഷാവസാനം വരെ രണ്ട് ദശലക്ഷമായി ബിപിഡി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഈ മാസമാദ്യം എണ്ണവില കൂപ്പുകുത്തിയത്. എന്നാൽ ഡിമാൻഡ് കുറയാൻ സാധ്യതയുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ ഒപെക് സ്വീകരിക്കുന്നുണ്ടെന്ന് എനർജി ആസ്പെക്ട്സിന്റെ സ്ഥാപകയും ഡയറക്ടറുമായ അമൃത സെൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in