ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു;
ഇന്ത്യന്‍ നിർമിത ഐ ഡ്രോപ്പുകളില്‍ വീണ്ടും ആശങ്ക അറിയിച്ച് യുഎസ്

ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു; ഇന്ത്യന്‍ നിർമിത ഐ ഡ്രോപ്പുകളില്‍ വീണ്ടും ആശങ്ക അറിയിച്ച് യുഎസ്

മരുന്ന് കണ്ണിലൊഴിച്ച് മൂന്നുപേര്‍ മരിച്ചു; എട്ടുപേര്‍ക്ക് കാഴ്ച നഷ്ടമായെന്നും സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍
Updated on
1 min read

ഇന്ത്യന്‍ മരുന്നു കമ്പനിയുടെ ഐ ഡ്രോപ്പുകള്‍ രാജ്യത്ത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചതെന്ന് അമേരിക്കന്‍ മെഡിക്കല്‍ സംഘം. ചെന്നൈ ആസ്ഥാനമായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയറിന്റെ എസ്രികെയര്‍ ആർട്ടിഫിഷ്യല്‍ ടിയേർസ് തുള്ളിമരുന്നിനെതിരെയാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. നേരത്തെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ ഡ്രോപ്പുകള്‍ കമ്പനി തിരിച്ച് വിളിച്ചിരുന്നു.

എസ്രികെയര്‍ ആർട്ടിഫിഷ്യല്‍ ടിയേർസ് ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പ്രത്യേക തരം ബാക്ടീരിയ ശരീരത്തിലെത്തുന്നുവെന്നാണ് കണ്ടെത്തല്‍. മരുന്ന് ഉപയോഗിച്ച മൂന്നുപേര്‍ മരിച്ചെന്നും എട്ടുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തി

കാഴ്ച നഷ്ടപ്പെടുന്നതും രക്തക്കുഴലുകളിലെ അണുബാധയും സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ തിരിച്ചുവിളിച്ചിരുന്നു. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് വഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നെന്ന് വ്യക്തമായതോടെയാണ് ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ഐ ഡ്രോപ്പുകള്‍ പിൻവലിച്ചത്. രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നന്നേയ്ക്കുമായി കാഴ്ച നഷ്ടപ്പെടുക, മരണത്തിലേക്ക് വരെ നയിക്കുന്ന രക്തത്തിലെ അണുബാധ എന്നിവയ്ക്ക് ഐ ഡ്രോപ് കാരണമാകുന്നെന്നായിരുന്നു കണ്ടെത്തല്‍.

മരുന്നു കണ്ണിലൊഴിച്ച് മൂന്നു പേര്‍ മരിച്ചെന്നും എട്ട് പേര്‍ക്ക് കാഴ്ച നഷ്ടമായെന്നും കൂടാതെ നിരവധി പേര്‍ക്ക് അണുബാധയും റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇതുവരെ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ബാക്ടീരിയകളുടെ വക ഭേദമാണ് കണ്ടെത്തിയതെന്ന് സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഈ ബാക്ടീരിയയെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു;
ഇന്ത്യന്‍ നിർമിത ഐ ഡ്രോപ്പുകളില്‍ വീണ്ടും ആശങ്ക അറിയിച്ച് യുഎസ്
കാഴ്ച നഷ്ടപ്പെടുന്നു; ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ അമേരിക്കയില്‍ നിന്ന് തിരിച്ചുവിളിച്ചു

കമ്പനിയുടെ തുള്ളി മരുന്ന് ഉപയോഗം വലിയ പ്രത്യാഘാതമുണ്ടാക്കുന്നതായി യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും വിലയിരുത്തിയിരുന്നു. തുള്ളി മരുന്ന് ഉപയോഗിച്ചവരില്‍ അസ്വസ്ഥതയുള്ളവര്‍ ഉടനെ തന്നെ വൈദ്യ സഹായം തേടണമെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു;
ഇന്ത്യന്‍ നിർമിത ഐ ഡ്രോപ്പുകളില്‍ വീണ്ടും ആശങ്ക അറിയിച്ച് യുഎസ്
ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചു

നേരത്തെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ ഉസ്‌ബൈക്കിസ്താനില്‍ മരിച്ചിരുന്നു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്കിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നേരിട്ട കുട്ടികളാണ് സിറപ്പ് കഴിച്ച് മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ . മരിയോണ്‍ ബയോടെക്കിന്റെ നിര്‍മാണ ലൈസന്‍സ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗാംബിയയിലും ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുമായി ബന്ധപ്പെട്ട് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in