'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ

'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ

അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു
Updated on
1 min read

2024ല്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പൂർണ സുരക്ഷയൊരുക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. യുക്രെയ്ൻ യുദ്ധക്കുറ്റം ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് ഡൽഹി ജി 20യിൽ പങ്കെടുത്തിരുന്നില്ല. വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് പകരമെത്തിയത്. ഈ സാഹചര്യത്തിലാണ് ബ്രസീൽ പ്രസിഡന്റിന്റെ പ്രതികരണം.

'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ
ജി 20: ഇന്ത്യ ഡൽഹി പ്രഖ്യാപനം സാധ്യമാക്കിയത് എങ്ങനെ?

റിയോ ഡി ജനീറ ജി20യിലേക്ക് പുടിനെ നേരിട്ട് ക്ഷണിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് വ്യക്തമാക്കി. ''ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകില്ല'' - ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ താൻ പങ്കെടുക്കുമെന്നും ലുല ഡ സിൽവ വ്യക്തമാക്കി.

'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ
ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്ച; വാഹനവ്യൂഹത്തിലെ സ്വകാര്യ ടാക്സി മറ്റൊരു യാത്രക്കാരനുമായി പോയി

യുക്രെയ്നില്‍ നിന്ന് നൂറുകണക്കിന് കുട്ടികളെ അനധികൃതമായി നാടുകടത്തിയെന്ന യുദ്ധക്കുറ്റം ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഈവർഷം മാര്‍ച്ചില്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആരോപണങ്ങളെ റഷ്യ പൂർണമായും തള്ളി . റഷ്യൻ സേന യുക്രെയ്നിലെ കുട്ടികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് അവരുടെ വാദം. വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ പുടിന്‍ അറസ്റ്റ് ഭയന്ന് തുടർച്ചയായി അന്താരാഷ്ട്ര സമ്മേളനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്.

'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ
തുടർചലനം ഭയന്ന് ജനങ്ങളുറങ്ങുന്നത് തെരുവിൽ; മൊറോക്കോ ഭൂകമ്പത്തിൽ മരണം രണ്ടായിരം കടന്നു

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ രൂപീകരണത്തിലേക്ക് നയിച്ച റോം കരാറിൽ ബ്രസീലും ഒപ്പുവച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഐസിസി തീരുമാനത്തെ ബ്രസീലിന് എതിർക്കാൻ സാധിക്കുമോ എന്നതിൽ കൃത്യതയില്ല.

ശനിയാഴ്ച നടന്ന ജി20 യോഗത്തിൽ യുക്രെയ്ന്‍ അധിനിവേശത്തിലെ റഷ്യൻ നടപടിയെ അപലപിക്കുന്നതിന് പകരം രാജ്യങ്ങൾ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ബലം പ്രയോഗിക്കരുതെന്ന സമവായ പ്രഖ്യാപനമാണ് അംഗരാജ്യങ്ങള്‍ സ്വീകരിച്ചത്.

'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ
2026 ജി20 ഉച്ചകോടിക്ക് അമേരിക്ക അധ്യക്ഷത വഹിക്കുമെന്ന് ബൈഡൻ; എതിർപ്പ് പ്രകടിപ്പിച്ച് ചൈന
logo
The Fourth
www.thefourthnews.in